ഡോ. ശ്രീരംഗ കൊട്ടാരക്കര
In Facebook
കോഴിക്കോട്ടെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു നഗ്ന ഫോട്ടോകള്‍_ പകര്‍ത്തി മതം മാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം NIA ഏറ്റെടുക്കുകയും ലവ് ജിഹാദ് വീണ്ടും ചര്‍ച്ചയാവുകയും ചെയ്യുന്ന ഈ അവസരത്തില്‍ ഒരു തിരിഞ്ഞു നോട്ടം….
ഇവിടെ പറയാന്‍ പോകുന്നത് കുറച്ചു കാലം മുന്‍പത്തെ കാര്യമാണ്. ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് ഇതിന്റെയെല്ലാം തനിയാവര്‍ത്തനങ്ങള്‍ ആണ്.
പെണ്മക്കള് ഉള്ള ക്രൈസ്തവരും ഹൈന്ദവരും പറ്റുമെങ്കില്‍ ഇതൊന്നു മുഴുവനും വായിക്കണം.
ലവ് ജിഹാദ്
ഡിസംബറിലെ ഒരു കുളുര്ന്നുലഞ്ഞ പുലരി. 2009. കേരളാ ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് കെടി ശങ്കരന് തന്റെ ഗ്രാമത്തിലെ ടാറിട്ട പഞ്ചായത്ത് റോഡിലൂടെ നെഞ്ചുവിരിച്ചു നടന്നു…
കണ്ടവര്‍ കണ്ടവര്‍ അത്ഭുതത്തോടെ വണങ്ങി!
എന്താണാവോ പതിവില്ലാതെ ഒരു നടത്തം!
ഒന്നു ചുറ്റിയടിച്ച് ജസ്റ്റിസ് തിരിച്ചു വീട്ടിലെത്തി.
ആ നടപ്പ് ഒരു വെല്ലുവിളിയായിരുന്നു… നൂറായിരം ഭീഷണികളാണ് ജസ്റ്റീസിന് റജിസ്ട്രാറുടെ മെയില്‍ ഭീഷണികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഹൈക്കോടതിയുടെ മതിലിലെല്ലാം ജ. കെ.ടി. ശങ്കരനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്
ആദ്യമായി ലവ് ജിഹാദ് എന്ന വാക്ക് ഹൈക്കോടതി ഉച്ചരിച്ചിരിക്കുന്നു! പോലീസിനോട് ലവ് ജിഹാദ് റോമിയോ ജിഹാദ് എന്നൊക്കെ പ്രതിഭാസങ്ങളുണ്ടോ എന്ന് പരിശോധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നു! ആരാണിതിനു പിന്നില്‍? പണം ആരു മുടക്കുന്നു? ഭീകരവാദം ഇതിന്റെ പിന്നിലുണ്ടോ?
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എത്ര വിദ്യാര്‍ത്ഥികള്‍ ഇസ്ലാമിലേക്ക് മതം മാറി? … ഇങ്ങനെ ‘മതേതര’ കേരളം ഞെട്ടുന്ന എട്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെട്ടു. പോലീസിന്റെ എങ്ങും തൊടാത്ത സത്യവാങ്മൂലം നിരസിച്ച് ജില്ലാ തലത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
പോലീസ് കീഴടങ്ങി!
കേരളാ പൊലീസിന്റെ സ്പെഷല്‍ ബ്രാഞ്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു :
ലവ് ജിഹാദ് ഉണ്ട്. ‘ഉന്നത’ ജാതിയിലും സഭയിലും കുടുംബങ്ങളിലുമുള്ള, പ്രൊഫഷണല്‍ ഐടി രംഗത്തെ പെണ്‍കുട്ടികളെ ഏതുവിധേനയും കെണിയില്‍ പെടുത്തി ഇസ്ലാമിലേക്ക് മാറ്റുക എന്നതാണ് ലക്ഷ്യം!
സംഘാടകര്‍ മുസ്ലീം യൂത്ത് ഫോറം, വനിതാ സംഘടനയായ തസ്റീന്‍ മില്ലത്ത്, ഷഹീന് ഫോഴ്സ്, PFI, NDF, ക്യാംപസ് ഫ്രണ്ട്… പണത്തിന്റെ ഉറവിടം ഗള്‍ഫ് ആണെന്ന് അഭ്യൂഹം… കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ 1600 പേര് ഇസ്ലാമില്‍ ചേര്‍ന്നു! തിരുവനന്തപുരത്ത് 100 പേര്!
പ്രശ്നങ്ങള്‍ തുടങ്ങുന്നത് നഗരത്തിലെ പ്രശസ്തമായ കോളേജില്‍. ചിത്രയും ആലീസും എംബിഎ പഠിക്കുന്നു. ഷാജഹാന് സീനിയര്‍ വിദ്യാര്‍ഥി. സുന്ദരന്‍ സൗമ്യന്‍ പരോപകാരി!
പഠനത്തില്‍ രണ്ടു പെണ്‍കുട്ടികളേയും സഹായിക്കും.. എന്തും തുറന്നു പറയാം.. വിശ്വസിക്കാം…
ആലീസ് വിശ്വസിച്ചു. ചിത്ര അതിലേറെ വിശ്വസിച്ചു!
കോളേജിന് പുറത്ത് ഫോട്ടോ കോപ്പി സെന്റര്‍. നടത്തുന്നത് ചെറുപ്പക്കാരനും സുന്ദരനുമായ താജു. ഷാജഹാന്റെ വിശ്വസ്തന്. ജോലി ഫോട്ടോ കോപ്പിയാണെങ്കിലും നല്ല ഭംഗിയുള്ള ഇസ്ലാമിക പുസ്തകങ്ങളുടെ വലിയൊരു ശേഖരമുണ്ട് താജുവിന്…
ഏകദൈവ വിശ്വാസത്തെപ്പറ്റി താജു സംസാരിക്കുമ്പോള്‍ ആരും കേട്ടിരുന്നുപോകും!
കാര്യങ്ങള്‍ സ്വാഭാവികമായി പോകേണ്ട വഴിയേ പോയി. ചിത്രയുടെ മനസ്സില്‍ ഷാജഹാന് കയറിക്കൂടി. ആലീസിന്റെ മനസ്സില്‍ പ്രവാചകനും!
ഷാജഹാന് ചോദിച്ചു ചെയ്യാത്ത കുറ്റത്തിന് കുരിശില്‍ തറയ്ക്കുമ്പോള് ഏലീ ഏലീ ലമ്മാ സബക്താനി എന്ന് വിലപിച്ചവനെ എന്തിനു കൊള്ളാം?
ആലീസിന് ഉത്തരം മുട്ടിപ്പോയി!!
പതിനാറായിരത്തെട്ടില്‍ ഒരാളാവുന്നതിലും എത്രയോ ഭേദമല്ലേ നാലില്‍ ഒരാളാവുന്നത്?
ചിത്രയ്ക്കും ഉത്തരമുണ്ടായില്ല!
ഷാജഹാന് വീണ്ടും ചോദിച്ചു: ചിത്രാ.. നിര്‍വാണ ഷട്കത്തില് നിങ്ങളുടെ ശങ്കരന് പറഞ്ഞതെന്താണെന്നറിയാമോ?
‘അഹം നിര്‍വികാരോ
നിരാകാരരൂപ…’!!!
എന്തൊരു കഷ്ടം! നിര്‍വികാരനായ ഒരു ദൈവത്തിന് നമ്മുടെ സങ്കടം ദാരിദ്ര്യം രോഗം എന്തിനെങ്കിലും പരിഹാരമുണ്ടാക്കാന്‍ പറ്റുമോ? നിരാകാരരൂപനാണത്രേ! ആകാരമല്ലേ രൂപം? ആകാരമില്ലാത്ത രൂപമുള്ളവന്‍ എന്ന സാമാന്യബുദ്ധിക്കു നിരക്കാത്ത ഭോഷ്ക് എഴുതിവെച്ച ആളിനെയാണോ നമ്മള് ആചാര്യനെന്നു വിളിക്കേണ്ടത്?
മനോബുദ്ധ്യഹങ്കാര ചിത്താനി നാഹം… അച്ഛന് മനോഹരമായി ചൊല്ലുന്നത് ചിത്ര കേട്ടിട്ടുണ്ട്. നാവ് വഴങ്ങാത്തതു കൊണ്ട് കൂടെച്ചൊല്ലിയില്ല.. അര്‍ഥം ചോദിച്ചപ്പോള്‍ മോള് വലുതാവുമ്പോള്‍ പറയാമെന്നു പറഞ്ഞു. തല്ക്കാലം അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ… ചൊല്ലിയാല്‍ മതി. സന്ധ്യാനാമം നിര്‍ത്തിയപ്പോള്‍ അതും മറന്നു!
അതിലും വലിയ ചിന്താക്കുഴപ്പത്തിലായിരുന്നു ആലീസ്.. യേശു ദുര്‍ബലനും ആണത്തമില്ലാത്തവനും കോഴി കൂവുന്നതിനു മുമ്പ് യൂദാസ് മൂന്നു വട്ടം തള്ളിപ്പറയുമെന്നറിഞ്ഞിട്ടും വെറുതെ കുരിശിലേറിയവനുമായി അവള്‍ക്ക് കാണപ്പെട്ടു! യേശുവിന്റെ മുഖത്ത് കാരുണ്യമല്ല ദൈന്യമാണ് എന്ന് അവള് തിരിച്ചറിഞ്ഞു….
ചിത്ര ഒരുനാള്‍ പൊന്നാനിയിലെ ഷാജഹാന്റെ വീട്ടില്‍ പോയി. എത്ര സ്നേഹമുള്ള ഉമ്മ! ഇസ്ലാം സ്ത്രീക്ക് കൊടുക്കുന്ന സുരക്ഷിതത്വം, പരിഗണന, പര്‍ദ്ദയുടെ പ്രാധാന്യം പുരുഷനെ വണങ്ങുകയും അവന് വഴങ്ങുകയും ചെയ്യുന്നതിലൂടെ അല്ലാഹുവിന് പ്രിയപ്പെട്ടവളാകുന്ന അവസ്ഥ എല്ലാം ചിത്ര മനസ്സിലാക്കി!
ഒടുവില്‍ രണ്ടു പേരും ഒളിച്ചോടി മതംമാറാന്‍ തീരുമാനിച്ചു. പേടിക്കേണ്ട, ഞാനില്ലേ കൂടെ എന്ന് ഷാജഹാന്…
തീരെ ഉറങ്ങരുത്. അര്‍ധരാത്രി കഴിഞ്ഞ് ഒരു കോള്‍ വരും. അപ്പോള്‍ ഇറങ്ങി വരണം…
ചിത്ര ഉറങ്ങാതെ കണ്ണടയ്ക്കാതെ സ്വപ്നം കണ്ടു…
റംസാനിലെ ചന്ദ്രികയോ…
രജനീഗന്ധിയോ…
അറബിപ്പെണ്‍കൊടി…
പിന്നീട് യാത്രയായിരുന്നു… പൊന്നാനി കൊണ്ടോട്ടി കോഴിക്കോട് ഒടുവില്‍ മലപ്പുറം! ഇടയിലെവിടെയോ വെച്ച് ആലീസും കൂടെയെത്തി… കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടില്‍ താമസം. അവിടെ വെച്ചാണ് ആലീസ് ഒരു കാഴ്ചവസ്തുവായി മാറിയത്! ആലീസിനെ പെണ്ണുകാണാന്‍ ഒരുപാട് പേര് വന്നുപോയി… ഒരോരുത്തര്‍ക്കും ഓരോ തടസ്സം!
മറ്റുള്ളവരുടെ സംസാരത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ചിത്രയെ ഷാജഹാന് വിവാഹം ചെയ്യും. ആലീസിനെ ഒരു ബദറുദ്ദീനും! പിന്നെ ബാംഗ്ലൂരില്‍ കൊണ്ടുപോകും! … പിന്നെ എങ്ങോട്ടെന്നറിയില്ല!
മതം മാറ്റം ചടങ്ങോടെ നടന്നു. വിവാഹം വാക്കാലും! ചിത്രയും ആലീസും കെട്ടിപ്പിടിച്ചു കരഞ്ഞു!
മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി എത്തി. പെണ്‍കുട്ടികളെ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം… അപകടം മണത്ത ഷാജഹാന് ബദറുവിനേയും കൂട്ടി കോഴിക്കോട് ഒരു വക്കീലിനെ കണ്ട് രണ്ടു വിവാഹക്കരാറുകള്‍ തയാറാക്കി. നിസ്സഹായരായ പെണ്‍കുട്ടികള്‍ ഒപ്പുമിട്ടു കൊടുത്തു! പിന്നെ ഹൈക്കോടതിയില്‍…
ഭര്ത്താക്കന്മാരോടൊത്തു പൊയ്ക്കോളാം എന്ന് പറഞ്ഞെങ്കിലും പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഹൈക്കോടതി പെണ്‍കുട്ടികളെ രണ്ടാഴ്ചത്തേക്ക് ഒരു ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ ഉത്തരവായി. രണ്ടാഴ്ച കഴിഞ്ഞ് വന്ന ചിത്രയ്ക്കും ആലീസിനും നല്ല ആത്മവിശ്വാസം! അച്ഛനോടൊപ്പം പോയാല്‍ മതി!
കേസ് വേണമെങ്കില്‍ അവസാനിപ്പിക്കാം എന്ന് കോടതി. പറ്റില്ല എന്ന് മാതാപിതാക്കള്‍. അങ്ങനെ തൃപ്പൂണിത്തുറയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജഹാന് ബദറുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയില്‍! ഈ ഹര്‍ജിയാണ് ജ. ശങ്കരന്റെ ബെഞ്ചില്‍ വന്നത്……..
പോലീസ് റിപ്പോര്‍ട്ട് വരികയും നിവൃത്തികേടുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തത് ഇസ്ലാമിക തീവ്രവാദികളെ വല്ലാതെ ചൊടിപ്പിച്ചു.
‘ഈ കോടതിയില്‍ നിന്ന് ഞങ്ങള്‍ക്ക് ന്യായം കിട്ടില്ല. കോടതി സമൂഹത്തെ വര്ഗീയവല്ക്കരിച്ചിരിക്കുന്നു! ഞങ്ങള്‍ ഹര്‍ജി പിന്‍വലിക്കുന്നു!’
ഇങ്ങനെയൊക്കെ പറഞ്ഞാല്‍ സാധാരണ ഒരു ജഡ്ജി കേസില്‍ നിന്ന് ഒഴിയും. പക്ഷേ ജ. ശങ്കരന് ഒഴിഞ്ഞില്ല! മാത്രമല്ല ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ തള്ളുകയും ചെയ്തു!
2009 ഡിസംബര്‍ 9ന് മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ട്
ജ. ശങ്കരന് വിശദമായ വിധി പുറപ്പെടുവിച്ചു..
പോലീസ് റിപ്പോര്‍ട്ട് വിശദമായി ഉദ്ധരിച്ചു…
മതംമാറാനുള്ള അവകാശം മതംമാറ്റാനുള്ള അവകാശമല്ല എന്ന് ഭരണഘടനയും സുപ്രീം കോടതി വിധികളും വെച്ച് നിഗമനം നടത്തി. മതപരിവര്‍ത്തന നിരോധന നിയമം കേരളാ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു!
‘മതേതര’കേരളത്തിന് തീര്‍ത്തും അരുചികരമായ ഈ വിധിയെത്തുടര്‍ന്നായിരുന്നു ഭീഷണിയും മറ്റും!!
തന്റെ ഒരൊറ്റ പ്രഭാതസവാരി കൊണ്ട് ജസ്റ്റിസ് ശങ്കരന് വെല്ലുവിളിച്ചവരുടെ വായടപ്പിച്ചു! പക്ഷേ അവര്‍ക്കേറ്റ പ്രഹരം വളരെ വലുതായിരുന്നു. എസ്എന്‍ഡിപി മുതല്‍ കത്തോലിക്കാ സഭ വരെ ലവ് ജിഹാദ് ഒരു പ്രശ്നം തന്നെ എന്ന് പരസ്യമായി പറഞ്ഞു!
ഒടുവില്‍ മനോരമ പത്രം തന്നെ രക്ഷയ്ക്കെത്തി…
ലവ് ജിഹാദ് ഇല്ല എന്ന് കേരളാ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കണ്ടെത്തി എന്നൊരു വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചു! എല്ലാവരും അതേറ്റു പാടി.. ജസ്റ്റിസ് ശശിധരന് നമ്പ്യാരുടെ വിധി എന്നാണ് ഘോഷിച്ചത്! സത്യത്തില്‍ അങ്ങനെയൊരു വിധിയേ ഇല്ല…
പക്ഷേ മാധ്യമങ്ങള്‍ അത് വിട്ടില്ല!
മാധ്യമങ്ങള്‍ വേറൊന്നു കൂടി ചെയ്തു ലവ് ജിഹാദ് എന്ന പദം നിരോധിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ ‘പ്രണയം നടിച്ച് മതം മാറ്റം’ എന്ന് ഉപയോഗിക്കാം! കണ്ണുംപൂട്ടി ഇസ്ലാമിക തീവ്രവാദത്തിന്റെ വക്താക്കളാകാന്‍ തങ്ങള്‍ക്ക് ഒരു മടിയുമില്ല എന്ന് തെളിയിച്ചു!
ഇതോടെ കേരളത്തില്‍ ലവ് ജിഹാദിന്റെ ഉത്സവമായി. മരയ്ക്കാരും ഗണേശനും വല്ലപ്പോഴും ഷാജഹാനും ബദറുദ്ദീനും കൂടെക്കൂടെ എന്ന നിലയായി! നിമിഷ അഖില ആരതി ശ്രുതി മേരി ജാന്‍സി.. അങ്ങനെ ഇരകളുടെ പട്ടിക നീണ്ടു. ഹൈക്കോടതിയുടെ നേര്‍ക്ക് ഭീഷണമായ അക്രമാസക്തമായ ജനക്കൂട്ടം ആര്‍ത്തു വന്നു!
പോലീസും പൊതു ജനവും ഇപ്പോള്‍ വിറങ്ങലിച്ചു നില്ക്കുന്നു! ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി അച്ഛനമ്മമാര്‍ ഇപ്പോഴും തൊഴുകൈയ്യോടെ ഹൈക്കോടതിയില്‍ വരുന്നുണ്ട്! ആരുമറിയുന്നില്ല. അറിഞ്ഞാല്‍ തന്നെ എന്തു ചെയ്യാന്‍! കഷ്ടം!!
(അവസാനിച്ചു)
Forwarded as received
ഇവിടെയെങ്ങും ചിത്രത്തില്‍ വരാത്തതും എല്ലാ ലവ് ജിഹാദ് കേസിലും പൊതുവായി ഉള്ളതുമായ ഒരു വിഭാഗമുണ്ട്, പ്രണയത്തിലേക്ക് പെണ്‍കുട്ടികളെ എത്തിച്ച, അതിനായി എല്ലാ സഹായവും ചെയ്തു കട്ടക്ക് നിന്ന പെണ്‍കുട്ടിയുടെ കൂട്ടുകാരികള്‍………
ഇരയെ കണ്ടെത്തി വല വിരിക്കുന്നതും ഇര കുരുക്കിലാക്കി എന്നുറപ്പായാല്‍ രംഗം ഒഴിയുന്നതുമായ ഷഹീന് ഫോഴ്സ്……
ഒരു കേസിലും ഇവരെക്കുറിച്ചു അധികം ചര്‍ച്ചയാകാറില്ല…… അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ ആദ്യം ഉറപ്പാക്കേണ്ടതും ശ്രേധിക്കേണ്ടതും പെണ്മക്കളുടെ കൂട്ടുകാരികളെ ആണ്. എല്ലാത്തിലേക്കുമുള്ള ലിങ്ക് അവരാണ്.. അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട…..
_കോഴിക്കോട്ടെ ക്രിസ്ത്യൻ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു നഗ്ന ഫോട്ടോകൾ_ പകർത്തി മതം മാറ്റാൻ ശ്രമിച്ചെന്ന…
Posted by Dr Sriganga Kottarakkara on Monday, October 7, 2019
Discussion about this post