പാരീസ്: റഫാൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗ്. ഫ്രാൻസിലെ മെരിഗ്നാകിലാണ് അദ്ദേഹം റഫേൽ യുദ്ധവിമാനത്തിൽ പറന്നത്. ദസോൾ ഏവിയേഷൻ പൈലറ്റ് ഫിലിപ്പി ദുഷാത്തുവാണ് രാജ്നാഥ് സിംഗിന് വേണ്ടി വിമാനം പറത്തിയത്.
#WATCH Mérignac(France): #Rafale jet carrying Defence Minister Rajnath Singh takes off for a sortie. It is being flown by Philippe Duchateau, head test pilot of Dassualt Aviation. pic.twitter.com/i99hZmB7aF
— ANI (@ANI) October 8, 2019
റഫാൽ വിമാനം ഏറ്റുവാങ്ങുന്നതിന് മുന്നോടിയായി ഫ്രാൻസിൽ രാജ്നാഥ് സിംഗ് ആയുധപൂജ നടത്തിയിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബർ മാസത്തിൽ ഒപ്പിട്ട കരാർ പ്രകാരമാണ് 36 റഫാൽ യുദ്ധ വിമാനങ്ങൾ ഫ്രാൻസ് ഇന്ത്യക്ക് കൈമാറുന്നത്.
റഫാൽ വിമാനം സമയബന്ധിതമായി ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. റഫാൽ വിമാനങ്ങളുടെ കടന്നു വരവ് ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ നാഴികക്കല്ലാണ് ഇന്നത്തെ ദിവസമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ‘വ്യോമാവേശം’ എന്ന അർത്ഥം വരുന്ന ഫ്രഞ്ച് വാക്കാണ് ‘റഫാൽ‘ എന്ന് ഞാൻ മനസ്സിലാക്കുന്നു. ആ പേര് അന്വർത്ഥമാക്കാൻ അതിന് കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് മുതൽക്കൂട്ടാകും റഫാൽ യുദ്ധവിമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ഇന്ത്യയിൽ തിന്മയ്ക്ക് മേൽ നന്മ വിജയം വരിച്ചതിന്റെ ആഘോഷമാണ്. ദസ്സറ അഥവാ വിജയദശമി ആഘോഷിക്കുന്ന ഈ ദിവസം ഇന്ത്യൻ വ്യോമസേനയുടെ എൺപത്തിയേഴാം സ്ഥാപകദിനമാണ്. ഈ ദിവസം തന്നെ റഫാൽ യുദ്ധവിമാനങ്ങൾ ഏറ്റുവാങ്ങാൻ ഇന്ത്യക്ക് സാധിക്കുന്നത് പല കാരണങ്ങളാലും സാർത്ഥകമാണെന്നും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
Discussion about this post