‘വളരെ സുഗമവും സുഖപ്രദവും’ റഫാൽ യുദ്ധ വിമാനത്തിൽ 25 മിനിറ്റോളം നീണ്ട യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രതികരിച്ചു. റാഫേലിലെ യാത്ര അവിസ്മരണീയവും, ജീവിതത്തിലൊരിക്കൽ മാത്രം അനുഭവിക്കാൻ കഴിഞ്ഞതുമാണെന്ന് സിംഗ് പറഞ്ഞു. വായുവിൽ നിന്ന് ഭൂമിയിലേക്കുളള പോരാട്ട ശേഷികൾ എനിക്ക് നിരിക്ഷീക്കാൻ സാധിച്ചുവെന്നും സിംഗ് പ്രതികരിച്ചു.
ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്തുന്നതിനല്ല പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായാണ് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
മെറിഗ്നാക്ക് വിമാനത്താവളത്തിൽ റഫാലിന്റെ ശാസ്ത്ര പൂജ നടത്തിയതിന് ശേഷമാണ് വിമാനത്തിൽ യാത്ര നടത്തിയത്.വിമാനം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ ശേഷി വിപുലമാക്കുമെന്ന് സിംഗ് പറഞ്ഞ്. ഇത് സ്വയം പ്രതിരോധത്തിനായി മാത്രം ഉദ്ദേശിച്ചുളളതാണ്.
റഫാൽ ജെറ്റുകൾ ഏറ്റെടുക്കുന്നതിനുളള അംഗീകാരം പ്രധാനമന്ത്രിയ്ക്ക് നൽകണം. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യംനമ്മുടെ ദേശീയ സുരക്ഷയ്്ക്ക് വളരെയധികം ഗുണം ചെയ്തു സിംഗ് ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 19 ന് ബെംഗ്ളൂരിവിൽ തദ്ദേശീമായി വികസിപ്പിച്ച തേജസിൽ പ്രതിരോധമന്ത്രി യാത്ര ചെയ്തിരുന്നു.
Discussion about this post