ഇന്ത്യയും ചൈനയും സാമ്പത്തിക- സാംസ്കാരിക മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തിന്നതിനായി ഒരുമിച്ച് പ്രവർത്തനം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെ ചൈനിസ് പ്രസിഡണ്ട് ഷി ജിൻപിംഗിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ട് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം വർധിപ്പിക്കുന്നതിനും, വികസനത്തിനുമായി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനിസ് പ്രസിഡണ്ട്, ഷി ജിന്‍പിംഗ്
വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഷി-ജിൻപിങ്ങ് ഒക്ടോബർ 11 മുതൽ 12 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഷി-ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചെന്നൈയിൽ അനൗപചാരിക ഉച്ചക്കോടി നടത്തും തീരദേശ നഗരമായ മാമല്ലപുരത്തെ
മഹാബലി പുരമാണ് ഉച്ചക്കോടിയ്്ക്ക് വേദിയാകുന്നത്.
ഉഭയകക്ഷി , പ്രാദേശിക, ആഗോള പ്രാധാന്യമുളള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പ്രസിഡണ്ട്, ഷി ജിന്പിംഗ്ഇന്ത്യ സന്ദർശനത്തിനെത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുളള 70 വർഷത്തെ നയതന്ത്ര ബന്ധം പൂർത്തികരിക്കുന്ന വേളയിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ഈ വർഷം ജൂണിൽ എസ് സിഒ ഉച്ചക്കോടിയിൽ ഇരു നേതാക്കളും കണ്ടു മുട്ടിയിരുന്നു.
Discussion about this post