ഇന്ത്യ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയിദ തലവൻ മൗലാനാ അസിം ഒമറിനെ അഫ്ഗാനിസ്ഥാനിൽ വധിച്ചു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിൽ യുഎസും അഫ്ഗാനിസ്ഥാൻ സേനയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഒമറിനെ വധിച്ചതെന്ന് അഫ്ഗമാൻ നാഷനൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സ്ഥിരീകരിച്ചു. കശ്മീർ ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തുവന്നയാളാണ് കൊല്ലപ്പെട്ട ഒമർ.
സെപ്റ്റംബർ 23 രാത്രി മുതൽ 24 പകൽ വരെ ഹെൽമണ്ട് പ്രവിശ്യയിൽ മുസ ഖ്വാല ജില്ലയിലെ താലിബാൻ കേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് ഒമറിനെ വധിച്ചത്. 2014 ൽ ഇന്ത്യ, ബംഗ്ലദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ ലക്ഷ്യമിട്ടു രൂപീകരിച്ച അൽഖ്വയിദയുടെ പോഷക സംഘടന അൽഖ്വയിദ ഇൻ ദ് ഇന്ത്യൻ സബ്കോണ്ടിനന്റിന്(എക്യുഐഎസ്) നേതൃത്വം നൽകിവന്നത് ഒമറാണ്.
https://twitter.com/NDSAfghanistan/status/1181536228744859648
ഒമർ ഉൾപ്പെടെ ആറ് ഭീകരരെയാണ് അഫ്ഗാനിസ്ഥാനിലെ മുസ ഖ്വാല ജില്ലയിലെ തെക്കൻ ഹെൽമാൻഡ് പ്രവിശ്യയിൽ യുഎസ് – അഫ്ഗാൻ സംയുക്ത വ്യോമാക്രമണത്തിൽ അഫ്ഗാൻ-അമേരിക്കൻ സംയുക്ത സേന കൊന്നുതള്ളിയത്. പോരാട്ടത്തിൽ ഇതുവരെ 89 താലിബാൻ ഭീകരരെ വധിച്ചതായാണ് റിപ്പോർട്ടുകൾ.
ഉത്തർപ്രദേശ് സംഭാലിൽ നിന്നും മൗലാന അസിം ഒമർ 1990ലാണ് പാകിസ്ഥാനിലേക്ക് പോകുന്നത്. 2014 മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയിദ പ്രവർത്തനങ്ങളെ നയിച്ചത് അസിം ഒമർ ആയിരുന്നു. അസിം ഒമർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റർ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post