പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഹുസൈനിവാല മേഖലയിൽ ബുധനാഴ്ച വൈകീട്ട് സംശാസ്പദമായ സാഹചര്യത്തിൽ പാക്കിസ്ഥാൻ ഡ്രോൺ പറന്നുവെന്ന് അധികൃതർ. തുടർച്ചയായ മൂന്നാം ദിവസമാണ് ഈ മേഖലയിൽ ഡ്രോൺ പറക്കുന്നത്. ഏകദേശം 500 മീറ്റർ ഉയരത്തിലാണ് ഡ്രോൺ പറക്കുന്നതെന്ന് സമീപവാസികൾ പറഞ്ഞു.
ഹുസൈനിവാല പ്രദേശത്ത് സുരക്ഷ ഉദ്യോഗസ്ഥർ തിരച്ചിൽ ഊർജ്ജിതമാക്കി. ചൊവ്വാഴ്ചയും ഹുസൈനിവാല പ്രദേശത്തെ രണ്ട് ഗ്രാമങ്ങൾക്ക് മുകളിലൂടെ പാക്കിസ്ഥാൻ ഡ്രോൺ പറക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.ഗ്രാമവാസികൾ അവരുടെ മൊബൈൽ ഫോണുകളിൽ ചിത്രങ്ങൾ എടുക്കുകയും ഡ്രോണിന്റെ വീഡിയോകൾ പകർത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയും രാത്രി ഹുസൈനിവാല ചെക്ക് പോസ്റ്റിന് സമീപം ഡ്രോൺ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ഡ്രോൺ ഇന്ത്യയിലേക്ക് പ്രവേശിച്ചത്.
സെപ്റ്റംബറിൽ പഞ്ചാബ് പൊലീസ് പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്താൻ ഉപയോഗിച്ച ഡ്രോൺ ചബാൽ പട്ടണത്തിന്റെ അതിർത്തിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിരുന്നു.ചോള സാഹിബ് ഗ്രാമത്തിൽ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ഡ്രോൺ ആയുധക്കടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
Discussion about this post