ബദ്ഗാമിൽ വ്യോമസേന മിസൈലേറ്റ് ഇന്ത്യൻ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ കടുത്ത നടപടിയുമായി വ്യോമസേന. ഹെലികോപ്റ്റർ വെടിവെച്ചിട്ട ഉദ്യോഗസ്ഥരെ കോർട്ട് മാർഷലിന് വിധേയമാക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ എന്നിവരെ കോർട്ട് മാർഷലിന് വിധേയമാക്കും. രണ്ട് എയർ കമാന്റോമാരും രണ്ട് ഫ്ളൈറ്റ് ലെഫ്റ്റനന്റുമാരും നടപടിക്ക് വിധേയമാകും.
കഴിഞ്ഞ ഫെബ്രുവരി 27ലാണ് വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ വ്യോമസേന അംഗങ്ങൾ തന്നെ മിസൈൽ ഉപയോഗിച്ച് തകർത്തത്. അപകടത്തിൽ ആറ് പേര് മരിച്ചിരുന്നു. ഇന്ത്യ-പാകിസ്ഥാൻ വ്യോമ സംഘർഷം നിലനിന്ന ഫെബ്രുവരി 27ന് ഇന്ത്യൻ മിസൈൽ ഏറ്റാണ് വ്യോമസേന ഹെലികോപ്റ്റർ തകർന്നതെന്ന് എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ബദ്വരിയ വ്യക്തമാക്കി ഒരാഴ്ച കഴിയുമ്പോഴാണ് നടപടിയുമായി എയർഫോഴ്സ് രംഗത്ത് വന്നിരിക്കുന്നത്്.
Discussion about this post