സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ ഉപയോഗം ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിരോധിച്ചു. സംസ്ഥാനത്തൊട്ടാകെയുളള സർവകലാശാലകളുടെയും കോളേജുകളുടെയും കാമ്പസിനുളളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുളള ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പുതിയ സർക്കുലർ വ്യാഴാഴചയാണ് പുറത്തിറക്കിയത്.
സർക്കുലർ എത്തിയതോടെ സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ കാമ്പസിനുളളിൽ മൊബൈൽ ഫോൺ കൊണ്ടു വരാനോ , ഉപയോഗിക്കാനോ കഴിയില്ല. അധ്യാപകർക്കും മൊബൈൽ ഉപയോഗ നിരോധനം ബാധകമാണ്.
സംസ്ഥാനത്തെ എല്ലാ കോളേജുകളിലും സർവകലാശാലകളിലുമുളള വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ പുറത്തിരിക്കിയിരിക്കുന്നത്. ധാരാളം വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ കോളേജ് സമയം മൊബൈൽ ഫോണുകളിൽ ചെലവഴിക്കുന്നതായി ഡയറക്ടറേറ്റ് നിരീക്ഷിച്ചു. മന്ത്രിസഭാ യോഗങ്ങൾ ഉൾപ്പടെയുളള ഔദ്യോഗിക യോഗങ്ങളിൽ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുവെന്നത് ശ്രദ്ധേയമാണ്.
Discussion about this post