ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മുൻ കോൺഗ്രസ് നേതാവ് പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു.ഒക്ടോബർ 24 വരെയാണ് ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇതോടെ ചിദംബരം ഒരു മാസത്തിലേറെയായി കഴിഞ്ഞിരുന്ന തിഹാർ ജയിലിൽ നിന്ന് ഇറങ്ങി.
ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയച്ചത്. എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വീട്ടിൽ പാചകം ചെയ്ത ഭക്ഷണവും ,വെസ്റ്റേൺ ടോയ്ലറ്റും, മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
എസി വേണമെന്ന ആവശ്യത്തെ എൻഫോഴ്സ്മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു.ചിദംബരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും വീട്ടിൽ നിന്നുളള ഭക്ഷണവും വെസ്റ്റേൺ ടോയ്ലറ്റും അനുവദിക്കുമെന്നും കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നൽകുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post