ഇന്ത്യയെ പട്ടിണി രാജ്യമാക്കിയതിന് പിന്നിൽ ജർമ്മിനിയും അയർലാൻഡും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിഷപ്പുമാരുടെ സംഘം.പട്ടിണി വർധിക്കുന്നതായി സർവ്വേ നടത്തി ആഗോളതലത്തിൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് പോലും പിന്നിലായാണ് ഇവർ ഇന്ത്യയുടെ സ്ഥാനം ഉൾപ്പെടുത്തിയിരിക്കുന്നത്. വെൽത്ഹങ്കർഹിൽഫ് എന്ന ബിഷപ്പുമാർ നേതൃത്വം നൽകുന്ന ചാരിറ്റി സംഘടനയും, ഐറിഷ് സന്നദ്ധ സംഘടനയായ കൺസേൺ വേൾഡ്വൈഡും ചേർന്നാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
സാമ്പത്തികമായി ഇന്ത്യയിൽ നിന്നും ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ വരെ ഭാരതത്തിന്റെ ഏറെ മുന്നിലാണെന്നാണ് ഇവർ റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇന്ത്യൻ വിപണിയുടെ നില മെച്ചപ്പെട്ടതാണെന്നും അതിവേഗ വളർച്ച കൈവരിക്കുന്നതാണെന്നും യുഎന്നിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും റിപ്പോർട്ടുകൾ വന്നിരുന്നു. തൊട്ടു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്.
കേന്ദ്ര സർക്കാരിനെതിരെയുള്ള ആയുധം എന്ന നിലയിൽ രാജ്യത്തെ മുൻനിര മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുക്കുകയും വൻ പ്രാധാന്യത്തോടെ ഇത് നൽകുകയും ചെയ്തു. ഇത് പെയ്ഡ് ന്യൂസാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ശിശു ജനസംഖ്യയുടെ അനുപാതവും അവിടുത്തെ പോഷകാഹാരക്കുറവും അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. 117 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 102ാം സ്ഥാനമാണ് നൽകിയത്. എന്നാൽ പട്ടിക പ്രസിദ്ധീകരിച്ച മുൻനിര മാധ്യമങ്ങളൊക്കെയും അന്താരാഷ്ട്ര സംഘടന എന്നതല്ലാതെ പേരു വിവരങ്ങളൊന്നും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. വെൽത് ഹങ്കർ ഹിൽഫ് എന്ന പേരിൽ സന്നദ്ധ സംഘടന എന്ന നിലയിലാണ് ഇത് നിലകൊള്ളുന്നത്. കൂടാതെ സർക്കാർ പങ്കാളിത്ത സ്ഥാപനം അല്ലെന്നും ഇതിനെ കുറിച്ചുള്ള വിവരങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
എന്നാൽ ജർമ്മൻ ബിഷപ്പുകൾക്കും കത്തോലിക്ക വിഭാഗത്തിനും വ്യക്തമായ പങ്ക് ഈ സ്ഥാപനത്തിലുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യൻ ഡെമോക്രോറ്റിക് യൂണിയൻ നേതാവും അഭിഭാഷകനുമായ വോൾഫ്ഗാങ് ഷോബിൾ എന്ന രാഷ്ട്രീയ നേതാവാണ് വെൽത്ഹങ്കർ ഹിൽഫ് എന്ന സംഘടനയുടെ ചെയർമാൻ. ജർമ്മൻ ബിഷപ് കമ്മീഷനറി ഓഫീസിന് ഇതിൽ വ്യക്തമായ പങ്കാളിത്തം ഉണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ജർമ്മൻ മൊത്തക്കച്ചവട, വിദേശ വ്യാപാര വകുപ്പ് പ്രസിഡന്റ്, കാർഷിക അസോസിയേഷൻ തുടങ്ങി വിവിധ നേതാക്കളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ ബവരിയ ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ എന്നിവയാണ് വെൽതുങ്കർഹിൽഫിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റി. കാർഷിക മേഖലയിലും ഊന്നൽ നൽകി അടിസ്ഥാന സൗകര്യ വികസനത്തിലും പ്രാധാന്യം നൽകി. ഇതോടെ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നിലവാരത്തിലും മാറ്റം വന്നു തുടങ്ങി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ധനസഹായങ്ങൾ നൽകി ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ മത പരിവർത്തനം നടത്തിയിരുന്ന മിഷണറി ഗ്രൂപ്പുകൾക്ക് ഇത് വൻ തിരിച്ചടിയാണ് നൽകിയത്. ഇത്തരത്തിലുള്ള സംഘടനകളുടെ പ്രവർത്തനങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ പുതിയ കേന്ദ്ര നയങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു മതപരിവർത്തനം നടത്തി ധനസഹായം ലഭ്യമാക്കൽ എന്ന മിഷണറി ഗ്രൂപ്പുകളുടെ തീരുമാനം രാജ്യത്ത് വേരോടെ പിഴുതെറിയുമെന്ന സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ വിദേശത്തു നിന്നും ചാരിറ്റിയുടെ മറവിൽ ഫണ്ട് ഇന്ത്യയിലേക്ക് ഒഴുക്കുന്നതിനും കർശ്ശനമായ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ പട്ടിണി രാഷ്ട്രമാക്കി വീണ്ടും പഴയ സ്ഥിതിയിലേക്ക് നീക്കുന്നതിനായി ശ്രമം നടത്തുന്നത്.
Discussion about this post