പരീക്ഷണാടിസ്ഥാനത്തിൽ വിമാനം നിർമ്മിച്ച പൈലറ്റ് ക്യാപ്റ്റൻ അമോൽ യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ക്യാപ്റ്റൻ അമോൽ ദേവ് മുബൈയിലെ സബർബൻ റസിഡൻഷ്യൽ കെട്ടിടത്തിന്റെ ടെറസിൽ ആണ് ആറ് സീറ്റുകൾ ഉളള വിമാനം 18 വർഷം കൊണ്ട് നിർമ്മിച്ചത്.
ക്യാപ്റ്റൻ അമോൽ യാദവ് 2011 മുതൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് പെർമിറ്റ് ലഭിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. പ്രധാനമന്ത്രി ഇടപെട്ടതോടെ മൂന്ന് ദിവസം മുൻപ് അദ്ദേഹത്തിന് അനുമതി ലഭിച്ചു.
പെർമിറ്റിനായുളള അമോൽ യാദവിന്റെ പോരാട്ടത്തെ കുറിച്ച് അറിഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. പ്രധാനമന്ത്രി മോദിയുടെ ഇടപെടലിനെ തുടർന്ന് യുവ പൈലറ്റിന് ഡിജിസിഎയിൽ നിന്ന് ഫ്ളൈ ടു ഫ്ളൈയിനുളള ക്ലിയറൻസ് പെട്ടന്ന് ലഭിച്ചു. പൂർണ്ണമായും തദ്ദേശീയ വിമാനം നിർമ്മിക്കാനുളള ആഗ്രഹം സാക്ഷാത്ക്കരിച്ചതിന് ക്യാപ്റ്റൻ അമോൽ യാദവ് പ്രധാനമന്ത്രി മോദിയെ കണ്ട് നന്ദി അറിയിച്ചു.
രാജ്യ നിർമ്മാണത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ദശക്ഷകണക്കിന് യുവത്വത്തിന് പ്രചോദനമാണ് അമോൽയാദവെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
Discussion about this post