പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ജെപി മോർഗൻ ഇന്റർനാഷണൽ കൗൺസിൽ അംഗങ്ങളെ സന്ദർശിച്ചു.2024 ഓടെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ സമ്പദ് വ്യവസ്ഥയാക്കാനുളള കാഴ്ചപ്പാടുകൾ മോദി പങ്കുവച്ചു. 2007 ന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ അന്താരാഷ്ട്ര കൗൺസിൽ കൂടിക്കാഴ്ച നടത്തിയത്.
ലോകോത്തര ഭൗതിക അടിസ്ഥാന സൗകര്യ വികസനം, താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ മെച്ചപ്പെടുത്തൽ, ഗുണനിലവാരമുളള വിദ്യാഭ്യാസം എന്നിവ തന്റെ സർക്കാരിന്റെ നയപരമായ മുൻഗണനകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജെപി മോർഗൻ ഇൻർനാഷണൽ കൗൺസിലുമായുളളത് മികച്ച ആശയവിനിമയമായിരുന്നു .മികച്ച നയരൂപികരണം നടത്തുന്നവർ,ചിന്തകർ, രാഷ്ട്ര തന്ത്രജ്ഞർ, രാഷ്ട്രപതിമാർ,വ്യവസായ നായകന്മാർ പുതുമയുളള കൂടിക്കാഴ്ച ആയിരുന്നു.. ആരോഗ്യം, വിദ്യാസംതുടങ്ങി വരാനിരിക്കുന്ന അഞ്ച് ട്രില്യൺ സാമ്പത്തിക വളർച്ചയും സംസാര വിഷയമായതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ്, മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിമാരായ ഹെൻറി കിസിംഗർ, കോണ്ടലീസ റൈസ്, മുൻ പ്രതിരോധ സെക്രട്ടറി റോബർട്ട് ഗേറ്റ്സ്, ബിസിനസ്സ്, ധനകാര്യ ലോകത്തെ പ്രമുഖർ എന്നിവരടങ്ങുന്നതാണ് അന്താരാഷ്ട്ര കൗൺസിൽ. ജാമി ഡിമോൺ (ജെ പി മോർഗൻ ചേസ്), രത്തൻ ടാറ്റ (ടാറ്റ ഗ്രൂപ്പ്), ആഗോള കമ്പനികളായ നെസ്ലെ, അലിബാബ, ആൽഫ, ഇബെർഡോള, ക്രാഫ്റ്റ് ഹൈൻസ് തുടങ്ങിയ പ്രമുഖ പ്രതിനിധികളും ഉൾപ്പെടുന്നു.
മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, ജോൺ ഹോവാർഡ്, കോണ്ടലീസ റൈസ്, റോബർട്ട് ഗേറ്റ്സ് എന്നിവരുമൊത്തുള്ള നിമിഷങ്ങൾ. ഈ ആഗോള നേതാക്കളുമായി മികച്ച ചർച്ചകൾനടന്നതായി ”മോദി ട്വീറ്റ് ചെയ്തു. ഇവരോടൊപ്പമുളള ചിത്രങ്ങളും മോദി പങ്കു വച്ചു.
Discussion about this post