ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റു. കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരുൺ ധൂമൽ ട്രഷററായും ചുമതലയേറ്റു.
ഉത്തരാഖണ്ഡിൽ നിന്നുള്ള മാഹിം വർമയാണ് വൈസ് പ്രസിഡന്റ്. കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറി. എതിരില്ലാതെയാണ് പുതിയ ഭരണസമിതി അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്.
ബിസിസിഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. ബിസിസിഐ ഭരണഘടനയനുസരിച്ച്, അടുത്ത വർഷം ജൂലൈയിൽ ഗാംഗുലി സ്ഥാനമൊഴിയേണ്ടിവരും. തുടർച്ചയായി 6 വർഷം ഭരണത്തിലിരുന്നവർ മാറിനിൽക്കണമെന്ന നിർദേശം അനുസരിച്ചാണിത്. ഗാംഗുലി ബിസിസിഐയുടേ തലപ്പത്തേക്ക് പോകുന്നതോടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരും.
Discussion about this post