ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിലെ വിക്രം ലാൻഡർ കണ്ടെത്താൻ കണ്ടെത്താന്‍ ശ്രമം തുടരുമെന്ന് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തില്‍ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയില്‍ നവംബര്‍ പത്തിന് വീണ്ടും തിരച്ചില്‍ നടത്താനാണ് നാസ താരുമാനിച്ചരിക്കുന്നത്. സ്വകാര്യ മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചന്ദ്രന്റ ദക്ഷിണ ധ്രൂവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒയ്ക്ക് നാസയും പിന്തുണ നല്‍കിയിരുന്നു. വിക്രംലാന്‍ഡര്‍ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങളും നാസയുടെ റി കണ്‍സന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയിരുന്നു. സെപ്തംബര്‍ 17നായിരുന്നു ഈ മേഖലയില്‍ എല്‍ആര്‍ഒയുടെ അവസാന പറക്കല്‍. ഇനി നവംബര്‍ പത്തിനാണ് നാസയുടെ ഓര്‍ബിറ്റര്‍ വീണ്ടും പറക്കുന്നത്. വിക്രംലാന്‍ഡറിനെ കണ്ടെത്താന്‍ ഈ ശ്രമത്തില്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ.
വിക്രം ലാന്‍ഡറിനെ തേടിയുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ നവംബര്‍ അവസാനത്തോടെ വിജയം നേടുമെന്ന സൂചനയാണ് നാസ കേന്ദ്രങ്ങള്‍ നല്‍കുന്നത്. ലാന്‍ഡറിനെ കണ്ടെത്തുന്നത് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ പദ്ധതിക്ക് പുതിയ ആവേശം പകരുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
Discussion about this post