വാളയാര്‍ പീഡനക്കേസില്‍ പാലക്കാട് പോക്സോ കോടതി വെറുതെവിട്ട പ്രതികള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം ഉറപ്പിച്ചു പറയുമ്പോഴും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കുന്ന പ്രതിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങലിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു.
ഡിവൈഎഫ്ഐ നേതാവ് നിതിൻ കണിച്ചേരിയോടൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളുമുണ്ട്. എന്നാലിത് തെരഞ്ഞെടുപ്പ് കാലത്തേതാണെന്നും മറ്റ് യാതൊരു ബന്ധവുമില്ലെന്നും നിതിന്‍ കണിച്ചേരി പറഞ്ഞു. അതേസമയം കേസ് പുനരന്വേഷിച്ചാലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
അതേസമയം പ്രതികള്‍ക്ക് പാര്‍ട്ടി ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്നുറപ്പിക്കുകയാണ് മന്ത്രി എകെ ബാലന് ഉള്‍പ്പെടെയുളളവര്‍. പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധകോണുകളിൽ നിന്നും ഉയരുകയാണ്.
Discussion about this post