ഗുജറാത്തിൽ സർദാർ പട്ടേലിന്റെ പേരിൽ മഹാസ്റ്റേഡിയം ഒരുങ്ങുന്നു.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന വിശേഷണത്തോടെയാണ് മൊട്ടേരയിലെ പുതിയ സർദാർ പട്ടേൽ സ്റ്റേഡിയം ഒരുങ്ങുന്നത്. 90 ശതമാനം ജോലികളും പൂർത്തിയായ സ്റ്റേഡിയത്തിൽ അടുത്ത വർഷം പകുതിയോടെ കളി തുടങ്ങാനാണ് പദ്ധതി.മൊട്ടേരയിലെ പഴയ സ്റ്റേഡിയത്തിന്റെ അതേ സ്ഥലത്ത് 63 ഏക്കറിലാണ് പുതിയ സ്റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നത്.
1.10 ലക്ഷം കാണികൾക്ക് ഒരുമിച്ചിരുന്നു കളികാണാൻ സാധിക്കുന്ന രീതിയിലാണ് പവലിയൻ. പഴയ സ്റ്റേഡിയത്തിൽ ഇത് അര ലക്ഷം ആയിരുന്നു. ഒപ്പം 25 പേർ വീതം ഇരിക്കാവുന്ന 75 കോർപ്പറേറ്റ് ബോക്സുകളുമുണ്ടാകും.
പഴയ സ്റ്റേഡിയം 25 വർഷം തികയുന്നതിനു മുൻപേ ക്ഷയിച്ചതാണ് പുതിയ സ്റ്റേഡിയത്തെ കുറിച്ചു ചിന്തിക്കാൻ അസോസിയേഷനെ പ്രേരിപ്പിച്ചത്.100 വർഷമാണു പുതിയ സ്റ്റേഡിയത്തിനു ആയുസ്സ് പ്രതീക്ഷിക്കുന്നത്. എൽ ആൻഡ് ടി ആണ് നിർമാണ കമ്പനി. എംസിജി ഗ്രൗണ്ട് രൂപ കൽപന ചെയ്ത പോപ്യുലസ് കമ്പനിക്കാണ് രൂപകല്പനയുടെ ചുമതല.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് (31) കഴിഞ്ഞാൽ ഏറ്റവുമധികം ഏകദിന മത്സരങ്ങൾക്കു വേദിയായിട്ടുള്ള ഇന്ത്യൻ സ്റ്റേഡിയമാണ് മൊട്ടേര (23). മൊട്ടേരയിൽ വച്ച് നടന്ന ഒരേയൊരു ട്വന്റി20യിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചിരുന്നു. 1996ലും പിന്നീട് 2011ലും ലോകകപ്പിനു വേദിയാവാനുള്ള ഭാഗ്യവും മൊട്ടേരയ്ക്കു ലഭിച്ചു.ൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായതു പഴയ മൊട്ടേര സ്റ്റേഡിയത്തിൽ വച്ചായിരുന്നു. അന്ന് ഒരു ഇന്നിങ്സിൽ 9 വിക്കറ്റ് വീഴ്ത്തിയ കപിൽ ന്യൂസീലൻഡ് ഇതിഹാസം സർ റിച്ചാർഡ് ഹാഡ്ലിയുടെ (431) റെക്കോർഡ് ആണ് മറി കടന്നത്.
മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗാവസ്കർ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആയതും മൊട്ടേരയിൽ വച്ചുതന്നെ. സച്ചിൻ തെൻഡുൽക്കർ കരിയറിലെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയതും മൊട്ടേരയിലെ മണ്ണിലായിരുന്നു.
Discussion about this post