പാക്കിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികൾക്ക് എച്ച് ഐ വി ബാധ.ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും ഉപയോഗിച്ചതിലൂടെ പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികൾ എച്ച് ഐ വി ബാധിതരായെന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനിലെ ഡോക്ടറായ ഘംഗ്രോയുടെ വഞ്ചനാപരമായ സമീപനമാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് പാകിസ്ഥാനിലെ ഇത്രയും കുട്ടികളെ തള്ളി വിട്ടത്.അണുബാധിതമായ സിറിഞ്ചുകൾ ഈ ഡോക്ടർ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് ഇത്രയധികം കുട്ടികൾ എച്ച് ഐ വി ബാധിതരായത്.
ഈ വർഷമാദ്യം അഞ്ഞൂറോളം കുട്ടികളിൽ എച്ച് ഐ വി ബാധ കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അത് 1100 കുട്ടികളിൽ എത്തിയിരിക്കുകയാണ്. ഇവരിൽ നടത്തിയ പരിശോധനയിൽ 900 കുട്ടികളിൽ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ശിശുരോഗ വിദഗ്ദനായ ഡോ. മുസാഫർ ഘംഗ്രോയാണ് മറ്റുള്ളവരിൽ ഉപയോഗിച്ച അണുബാധയേറ്റ സിറിഞ്ചുകൾ ബാക്കിയുള്ള കുട്ടികളിലും ഉപയോഗിക്കുകയായിരുന്നു.
നൂറു കണക്കിന് പേർക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അശ്രദ്ധ, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഡോ. ഘംഗ്രോ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പൊതു ആശുപത്രിയിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
Discussion about this post