രാംപുർ: 2008ൽ ഉത്തർപ്രദേശിലെ രാംപുരിൽ സി ആർ പി എഫ് ക്യാമ്പ് ആക്രമിച്ച് ഏഴ് സൈനികരെയും ഒരു സാധാരണക്കാരനെയും വധിച്ച കേസിൽ നാല് പ്രതികൾക്ക് വധശിക്ഷയും ഒരു പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.
ഇമ്രാൻ ഷെഹ്സാദ്, മുഹമ്മദ് ഫറൂഖ്, സബൗദ്ദീൻ സാബ, മുഹമ്മദ് ഷറീഫ് എന്നീ പ്രതികൾക്കാണ് ഉത്തർപ്രദേശ് കോടതി വധശിക്ഷ വിധിച്ചത്. ജാംഗ് ബഹാദൂർ എന്നയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അനധികൃതമായി ആയുധങ്ങൾ സംഭരിച്ചതിനും വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനും ഫഹീം അൻസാരി എന്നയാൾക്ക് പത്ത് വർഷം തടവും കേസിൽ കോടതി വിധിച്ചിട്ടുണ്ട്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഹമ്മദ് ഫറൂഖ് പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയാണ്. പാക് അധിനിവേശ കശ്മീരിലെ ഭീംഹർ സ്വദേശിയാണ് ഇമ്രാൻ ഷെഹ്സാദ്.
2007 ഡിസംബർ മാസം 31ആം തീയതി അർദ്ധരാത്രിയായിരുന്നു ഭീകരവാദികൾ സി ആർ പി എഫ് ക്യാമ്പ് ആക്രമിച്ച് ഏഴ് സൈനികരെ വധിച്ചത്. ആക്രമണത്തിൽ ഒരു റിക്ഷാക്കാരനും കൊല്ലപ്പെട്ടിരുന്നു.
Discussion about this post