ഡൽഹി: ഇന്ത്യ- ബംഗ്ലാദേശ് 20 ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിംഗ് ഇലവനിൽ സ്ഥാനമില്ല. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ പുതുമുഖ താരം ശിവം ദുബെക്ക് അരങ്ങേറ്റത്തിനുള്ള അവസരം ഒരുങ്ങി.
അന്തരീക്ഷ മലിനീകരണം മത്സരത്തിന് ഭീഷണി ഉയർത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഇല്ലെന്ന ഉറപ്പിന്മേൽ ഇരു ടീമുകളും കളിക്കാൻ തയ്യാറാകുകയായിരുന്നു. വാതുവെപ്പ് വിവാദത്തിൽ അകപ്പെട്ട് ബംഗ്ലാദേശ് നായകൻ ഷകീബ് അൽ ഹസന് ടീമിൽ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ വിരാട് കോഹ്ലിക്ക് വിശ്രമം നൽകിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ക്രുണാൽ പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൻ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, ദീപക് ചഹാർ, ഖലീൽ അഹമ്മദ്
ബംഗ്ലാദേശ്: ലിട്ടൺ ദാസ്, സൗമ്യ സർക്കാർ, മുഹമ്മദ് നയീം, മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), മഹ്മുദുള്ള (ക്യാപ്റ്റൻ), ആസിഫ് ഹുസൈൻ, മൊസാദെക് ഹുസൈൻ, അമിനുൾ ഇസ്ലാം, ഷൈഫുൾ ഇസ്ലാം, മുസ്താഫിസുർ റഹ്മാൻ, അൽ അമീൻ ഹുസൈൻ
Discussion about this post