അയോധ്യ കേസിൽ സുപ്രീം കോടതി വരാനിരിക്കെ മധ്യപ്രദേശിന്റെ തല സ്ഥാനമായ ഭോപ്പാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഭോപ്പാലിൽ രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കളക്ടർ തരുൺ പിത്തോഡ് ആണ് ഉത്തരവ് ഇറക്കിയത്. അയോധ്യ കേസ് വിധിയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന സ്ഥലങ്ങളിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭോപ്പാലിൽ ഘോഷയാത്രകൾക്കും പ്രകടനങ്ങൾക്കും നിരോധനം ഉണ്ടാകും. അയോധ്യ കേസ് വിധി ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഭോപ്പാൽ. ആളുകൾ ഒത്തു കൂടുന്നതും ഏതെങ്കിലും സമുദായത്തിന് നേരെ പ്രകടനം നടത്തുന്നതും നിരോധിച്ചിരിക്കുകയാണെന്ന് കളക്ടർ അറിയിച്ചു.
പോലീസിനെ അറിയിക്കാതെ ഒരു വ്യക്തിക്കും വാടകക്കാരെയോ അതിഥികളെയോ വീട്ടിൽ താമസിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. ഹോട്ടൽ, ലോഡ്ജ്, ധർമ്മ ശാല എന്നിവിടങ്ങളിൽ താമസിക്കുന്നവരെ കുറിച്ചുളള വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും. അടുത്തുളള പോലീസ് സ്റ്റേഷനിൽ വിവരങ്ങൾ അറിയിക്കുകയും വേണം. പൊതു സ്ഥലങ്ങളിലെ പരിപാടികളും നിരോധിച്ചിട്ടുണ്ട്. മതപരവും സാമൂഹികവുമായ പരിപാടികൾ നടത്തുമ്പോൾ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി വേണമെന്ന് ഉത്തരവിൽ പറയുന്നു.
Discussion about this post