ഡൽഹി: ഇന്ത്യൻ ബാറ്റ്സ്മാന്മാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതോടെ താരതമ്യേന ദുർബലരായ ബംഗ്ലാദേശ് നിരയ്ക്ക് നേരിയ ആധിപത്യം. ട്വെന്റി 20 പരമ്പരയിലെ ഒന്നം മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർ ശിഖർ ധവാൻ 41 റൺസ് നേടി. ഋഷഭ് പന്ത് 27ഉം ശ്രേയസ് അയ്യർ 22ഉം റൺസ് നേടിയപ്പോൾ ലോകേഷ് രാഹുൽ, ക്രുണാൽ പാണ്ഡ്യ എന്നിവർ 15 വീതവും വാഷിംഗ്ടൺ സുന്ദർ 14ഉം റൺസ് നേടി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ശിവം ദുബെ ഒരു റണ്ണുമായി മടങ്ങിയപ്പോൾ നായകൻ രോഹിത് ശർമ്മയും നിരാശപ്പെടുത്തി. 9 റൺസായിരുന്നു ഇന്ത്യൻ നായകന്റെ സമ്പാദ്യം.
ബംഗ്ലാദേശിന് വേണ്ടി 3 ഓവറിൽ 22 റൺസ് വഴങ്ങി അമിനുൾ ഇസ്ലാം 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷൈഫുൾ ഇസ്ലാമിനും 2 വിക്കറ്റ് ലഭിച്ചു. അഫീഫ് ഹുസൈൻ ഒരു വിക്കറ്റ് നേടി.
Discussion about this post