ഡൽഹി: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീം ഇന്ത്യയ്ക്കെതിരായ ഫോം തുടർന്നപ്പോൾ ആദ്യ ട്വെന്റി 20 മത്സരത്തിൽ 7 വിക്കറ്റ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ 3ആം പന്തിൽ ബംഗ്ലാദേശ് മറികടന്നപ്പോൾ ഇന്ത്യയ്ക്കെതിരെ ചരിത്രത്തിലെ ആദ്യം ട്വെന്റി 20 വിജയമാണ് ബംഗ്ലാദേശ് ആഘോഷിച്ചത്.
മുഷ്ഫിഖുറിന് പുറമെ സൗമ്യ സർക്കാർ 39 റൺസും മുഹമ്മദ് നയീം 26 റൺസും നേടിയപ്പോൾ ക്യാപ്റ്റൻ മഹ്മൂദുള്ള 15 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹാറും ഖലീൽ അഹമ്മദും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ 6 വിക്കററ്റിന് 148 റൺസിൽ ഒതുക്കുകയായിരുന്നു. 41 റൺസെടുത്ത ശിഖർ ധവാനായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
സ്കോർ ഇന്ത്യ: 20 ഓവറിൽ 148/6 ബംഗ്ലാദേശ്: 19.3 ഓവറിൽ 154/3
Discussion about this post