കാലാപാനിയെ ഇന്ത്യൻ ഭൂപടത്തിൽ ഉൾപ്പെടുത്തിയതിനെ എതിർത്ത്് നേപ്പാൾ രംഗത്ത്. കാലാപനി രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ പിത്തേറഗ്രാ ജില്ലയിലേക്ക് കാലാപാനിയെ ഉൾപ്പടുത്തുന്നത് നേപ്പാൾ എതിർത്തു. അനുച്ഛേദം 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ രാഷ്ട്രീയ ഭൂപടം പുറത്തുവിട്ടതിന് ഏതാനം ദിവസങ്ങൾക്ക് ശേഷമാണ് എതിർപ്പുമായി നേപ്പാൾ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ ശനിയാഴ്ച പുറത്തിറക്കിയ പുതിയ രാഷ്ട്രീയ ഭൂപടത്തിൽ പാക്കിസ്ഥാൻ അധിനിവേശ കശ്മീർ പുതിയ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ഭാഗമാണ്. ഗിൽഗിത്, ബാൾട്ടിസ്ഥാൻകേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലാണ്.
എന്നിരുന്നാലും കാലാപാനി രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പരിഹരിക്കപ്പെടാത്ത ഈ പ്രദേശത്തെ കുറിച്ച് ഇന്ത്യയും നേപ്പാളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കാലാപാനി നേപ്പാളിന്റെ ഭാഗമാണെന്ന് സർക്കാർ ഉറച്ചു വിശ്വസിക്കുന്നുവെന്ന് രാജ്യത്തെ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയും നേപ്പാളും തമ്മിൽ അതിർത്തി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള ഉത്തരവാദിത്വം ഇരു രാജ്യങ്ങളിലെയും വിദേശ സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ടെന്നും നേപ്പാൾ അറിയിച്ചു.
Discussion about this post