രഞ്ജിത് ജി കാഞ്ഞിരത്തില്‍-
In Facebook
കോഴിക്കോട്ടെ പോലീസ് റെയ്ഡില്‍ കണ്ടടുത്തതും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുസ്തകം ‘ഹലോ ബസ്തര്‍’ ആണല്ലോ മൂന്നാലു ദിവസമായി ചര്‍ച്ചകളിലും ചാനലുകളിലും താരം..
തീര്‍ച്ചയായും വായിക്കപ്പെടേണ്ട പുസ്തകമാണ് ഹലോ ബസ്തര്‍
ഇതെഴുതിയ രാഹുല്‍ പണ്ഡിത ഹിന്ദുവിലെ സീനിയര്‍ ജേര്ണലിസ്റ് ആണ്.
രാഹുല്‍ നല്ല ഒരു നരേറ്ററും കൂടിയാണ്
വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ രാഹുല്‍ എഴുതാറില്ല
നിരവധി മാവോയിസ്റ് നേതാക്കളെ രാഹുല്‍ ഈ പുസ്തകത്തില്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട് .
.
പതിന്നാലാം വയസ്സില്‍ സ്വന്തം വീടും നാടും സ്ഥിതി ചെയ്യുന്ന കാശ്മീര്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന 375000 വരുന്ന പണ്ഡിറ്റ് കുടുംബങ്ങളിലെ ഒരംഗം…
സ്വന്തം രാജ്യത്തോട് കൂറുപുലര്‍ത്തിയതിന്റെ പേരില്‍ കാശ്മീരിലെ 15 ശതമാനം മാത്രം വരുന്ന ന്യുനപക്ഷ പണ്ഡിറ്റ് സമുദായത്തില്‍ ജനിച്ചതിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട വിഭാഗത്തിന്റെ പ്രതിനിധി ..
രാഹുല്‍ പണ്ഡിത മറ്റൊരു പുസ്തകം കൂടി എഴുതിയിട്ടുണ്ട് ..
അതിന്റെ പേര്
Our Moon Has Blood Clots
കാശ്മീരി ഹിന്ദുക്കള്‍ക്ക് നേരെ നടന്ന വംശഹത്യയുടെ നേര് ചിത്രമാണത് ..
‘കാശ്മീര്‍ എന്റെ രക്തചന്ദ്രിക’ എന്ന പേരില്‍ ഇതിന്റെ മലയാള വിവര്‍ത്തനം എം വി നാരായണനാണ് നിര്‍വഹിച്ചിരിക്കുന്നത് .
കുരുക്ഷേത്ര ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയത് ..
രാഹുല്‍ പണ്ഡിതയുടെ പുസ്തകം ജീവിക്കുന്ന യഥാര്‍ത്ഥ്യമാണ് ..
2013 ലെ ക്രോസ് വേഡ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടതാണ് ദി ഹിന്ദുവിന്റെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ രാഹുല്‍ പണ്ഡിതയുടെ ഈ കൃതി ..
ഇതിലെ പേജുകളില്‍ മരണം പതിയിരിക്കുന്നതു നിങ്ങള്‍ക്ക് കാണാം .. ചില പേജുകളില്‍ നിന്നും വെടിയൊച്ചകള്‍ കേള്‍ക്കാം രക്തം കിനിഞ്ഞിറങ്ങന്നതു കാണാം ..
ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഭീകരവാദത്തിന്റെ മുന്നില്‍ ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ ആത്മരോദനമാണ് ഈ കൃതി … 1990 കളില്‍ കലാനിഷ്ക്കോവ് തോക്കുകളുമായി തദ്ദേശിയരും ഭീകരരും കൈകോര്‍ത്ത് നടത്തിയ നടുക്കുന്ന നരവേട്ടയുടെ നേര്‍ചിത്രമാണ് ഈ പുസ്തകം ..
പണ്ഡിതയുടെ വാക്കുകളില്‍ പറഞ്ഞാല്‍ കാശ്മീര്‍ താഴ്വര പണ്ഡിറ്റുകളുടെ ജഡം കൊണ്ട് മൂടുമ്പോള്‍ നമ്മുടെ ദൂരദര്ശന് അപ്പോള്‍ അസര്‍ബൈജാനിലും പാലസ്തീനിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടി കാണിക്കുകയായിരുന്നു ..
പുസ്തകത്തില്‍ രാഷ്ട്രീയമോ മതമോ കടന്നുവരുന്നില്ല..
മറിച്ച് 22 മുറികളുള്ള വീട്ടില്‍ നിന്നും ഒറ്റമുറിയുള്ള ജമ്മുവിലെ അഭയാര്‍ത്ഥി ക്യാമ്പിലും പിന്നിട് ഡല്‍ഹിയിലും എത്തിപ്പെടുന്നതിനിടയിലെ നരകയാതനകള്‍ ..
1992 ലെ ക്രൂരമായ ഭീകരാക്രമണത്തില്‍ സഹോദരനും തന്റെ എല്ലാമെല്ലാമായിരുന്ന രവിയെ നഷ്ടപ്പെട്ട കഥ ..
കൂട്ടുകാരനും അയല്‍ക്കാരനും ശത്രുരാജ്യം കൊടുത്ത AK47 തോക്കുകളേന്തി ഒരു ജനതയെ മൊത്തം വേട്ടയാടിയ കഥ .. ഏക്കറുകണക്കിന്ന് ആപ്പിള്തോട്ടമുണ്ടായിരുന്ന കുടുംബം ഒരു തക്കാളിക്കു വേണ്ടി മണിക്കൂറുകള്‍ ക്യൂ നിന്ന കഥ .. ഭീകരവാദികളാല്‍ തകര്‍ക്കപ്പെട്ട താഴ് വരയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളുടെ കഥ .. തികഞ്ഞ മതേതരവാദിയായിരുന്ന കാശ്മീരിലെ പ്രസിദ്ധകവി സര്‍വ്വാനന്ദ് കൗളിനെ ഭീകരര്‍ വധിച്ച രീതി ..
വെടിയേറ്റ അശ്വതികുമാര്‍ എന്ന മകനുമായി പ്രായമായ അച്ഛന് വാഹനത്തിനായി പൊലീസ് സ്റ്റേഷനെ സമീപിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ ഹെലികോപ്ടര്‍ വരും എന്ന് പരിഹസിച്ച കഥ ..
1998 ലെ ഭീകരാക്രമണത്തില്‍ സ്വന്തം കുടുംബത്തിലെ 23 പേരെ ഭീകരര്‍ തോക്കിനിരയാക്കുന്നത് നേരിട്ട് കണ്ട വിനോദ് കൗളിന്റെ അനുഭവം ഇതില്‍ കാണാം ..
താന്‍ കരഞ്ഞില്ലെന്നും തന്റെ ശരീരവും മനസ്സും ഈ കാഴ്ച കണ്ട് കല്ലായിമാറിയെന്ന് ആ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തി പറയുമ്പോള്‍ വായിക്കുന്ന നിങ്ങളുടെ കണ്ണീര് ആ പേജില്‍ വീണിരിക്കും.
കാശ്മീരിലെ ജനസംഖ്യയില്‍ 15% ശതമാനമുണ്ടായിരുന്ന ന്യൂനപക്ഷമായ പണ്ഡിറ്റുകള്‍ ഇപ്പോള്‍ 5% മാത്രം.
375000 പേര് പലായനം ചെയതു. 82000 പേരെ ഭീകരര്‍ ഇതുവരെ തോക്കിനിരയാക്കി . ആയിരക്കണക്കിന് പണ്ഡിറ്റ് സ്ത്രീകളെ മാനഭംഗത്തിനിരയാക്കി…
ഇവരുടെ വേദനകളും നിലവിളികളുമാണ് പുസ്തകം നിറയെ.
രാഹുല്‍ പണ്ഡിതയുടെ ചോദ്യം പ്രസക്തമാണ്.
കാശ്മീരിന്റെ സ്വന്തന്ത്ര്യമാണ് അവരുടെ ലക്ഷ്യമെങ്കില്‍ എന്തിന് ഞങ്ങളെ ഓടിച്ചു , ഞങ്ങള്‍ കാശ്മീരികളല്ലെ ..?
താഴ്വരയിലെ മുസ്ലിംങ്ങളെ ആക്രമിച്ചതുമായി ഒരു പെറ്റിക്കേസ് പോലും ഞങ്ങളുടെ പേരില്‍ ഇന്നുവരെ ഇല്ലല്ലോ !
പിന്നെ എന്തിന് വേണ്ടി ഈ ചോരപ്പുഴ ..??
കാശ്മീര്‍ എന്റെ രക്തചന്ദ്രിക
രാഹുല്‍ പണ്ഡിത
വിവര്‍ത്തനം: എം. വി നാരായണന്
പ്രസാധനം:
കുരുക്ഷേത്ര ബുക്സ്
പേജ് : 280. വില 230.
(രക്തചന്ദ്രികയെക്കുറിച്ചുള്ളകുറിപ്പ് എഴുതിയത് Kavalam Anil)
കോഴിക്കോട്ടെ പോലീസ് റെയ്ഡിൽ കണ്ടടുത്തതും കോടതിയിൽ സമർപ്പിക്കപ്പെട്ട പുസ്തകം "ഹലോ ബസ്തർ" ആണല്ലോ മൂന്നാലു ദിവസമായി…
Posted by Renjith G Kanjirathil on Wednesday, November 6, 2019
Discussion about this post