കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ കേസില്‍ ഇടപെടെണ്ടെന്ന് സിപിഎം തീരുമാനം.യുഎപിഎ സമിതി തീരുമാനിക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് നിലപാട്.
അതേസമയം അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇക്കാര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ഗുരുതരമെന്നും ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം അലനെയും താഹയെയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുന്ന കാര്യത്തിൽ ഇപ്പോള്‍ തീരുമാനം ഉണ്ടാകില്ല. നിയമ നടപടികള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്
Discussion about this post