നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്വലിവിക്കാന് ആഭ്യന്തരമന്ത്രാലയം തീരുമാനമെടുക്കുന്നു.നെഹ്റു കുടുംബത്തിന് നിലവില്‍ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതേസമയം സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്താനും ആലോചന.സോണിയാ ഗാന്ധി, രാഹുഹുല് ഗാന്ധി, പ്രിയങ്ക വാധ്ര എന്നിവരുടെ സുരക്ഷാകാര്യത്തിലാണ് തീരുമാനം. ആഭ്യന്തര വകുപ്പിന്റെ വാര്‍ഷിക അവലോകന യോഗമാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്.
നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാധ്ര എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷയുള്ളത്.മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങിന്റെ എസ്പിജി സുരക്ഷ നേരത്തെ പിന്‍വലിച്ചിരുന്നു
വിദേശയാത്രകളിലടക്കം രാഹുൽ ഗാന്ധി എസ്പിജി സുരക്ഷ ഉപയോഗിക്കുന്നില്ല. ഇന്ത്യയിലെ യാത്രകളിൽ ദിവസം ഒരു തവണയെങ്കിലും രാഹുൽ ബുള്ളറ്റ് പ്രൂഫ് വാഹനമൊഴിവാക്കുന്നുവെന്നും 1991 മുതൽ രാഹുൽ നടത്തിയ 156 വിദേശ സന്ദർശനത്തിൽ 143 തവണയും എസ്പിജി സുരക്ഷ ഒഴിവാക്കിയെന്നും കേന്ദ്രസർക്കാർ ചൂണ്ടികാണിച്ചിരുന്നു.
Discussion about this post