ഡൽഹി: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്നവിസിനെ ക്ഷണിച്ച് ഗവർണ്ണർ ഭഗത് സിംഗ് കോശ്യാരി. ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 11ന് രാത്രി 8 മണി വരെ സമയം അനുവദിച്ചു.
നിലവിൽ മഹാരാഷ്ട്രയിലെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഫഡ്നവിസിനോട് ഗവർണ്ണർ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 288ൽ 105 സീറ്റുകൾ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവർണ്ണർ ക്ഷണിച്ചിരിക്കുന്നത് കീഴ്വഴക്കമനുസരിച്ചാണ്. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് ആവശ്യം. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റുകൾ ഉണ്ട്. ശിവസേനയുടെ പിന്തുണ ഉറപ്പിച്ച് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരമാണ് നിലവിൽ ബിജെപിക്ക് മുന്നിൽ ഉള്ളത്.
പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്സിന് 44ഉം എൻ സി പിക്ക് 54ഉം സീറ്റുകളാണ് ഉള്ളത്.
Discussion about this post