നാഗ്പുർ: ഇന്ത്യ- ബംഗ്ലാദേശ് ട്വെന്റി 20 പരമ്പരയിലെ നിർണ്ണായകമായ അവസാന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് സമനില പാലിക്കുന്നതിനാൽ ഫലത്തിൽ ഇന്നത്തെ മത്സരം ‘ഫൈനലാണ്‘.
രണ്ട് കളികളിലും മോശം പ്രകടനം കാഴ്ചവെച്ച ക്രുണാൽ പാണ്ഡ്യക്ക് പകരം പരിചയ സമ്പന്നനായ മനീഷ് പാണ്ഡെക്ക് ഇന്ത്യ അവസരം നൽകിയപ്പോൾ മലയാളി താരം സഞ്ജു സാംസണ് ഇന്നും കളിക്കാൻ സാധിക്കില്ല. പരമ്പരയിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ കഴിയാതെയാണ് സഞ്ജുവിന് മടങ്ങേണ്ടി വരിക.
ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. മൊസ്സാദെക് ഹുസൈന് പകരം മുഹമ്മദ് മിഥുൻ കളിക്കും. ആദ്യ രണ്ട് മത്സരങ്ങളിലും ചേസ് ചെയ്ത ടീമാണ് വിജയിച്ചത് എന്നതും സ്പിന്നർമാരുടെ മികവും മുഷ്ഫിഖുർ റഹീമിന്റെ സാന്നിദ്ധ്യവും ബംഗ്ലാദേശിന് അനുകൂല ഘടകങ്ങളാകുമ്പോൾ നായകൻ രോഹിത് ശർമ്മയുടെ പ്രകടന മികവും സ്പിന്നർമാരുടെ ഭേദപ്പെട്ട പ്രകടനവും ബംഗ്ലാദേശിനെതിരായ മികച്ച റെക്കോർഡുമാണ് ഇന്ത്യയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നത്.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ, യുസ്വേന്ദ്ര ചാഹൽ, ഖലീൽ അഹമ്മദ്
ബംഗ്ലാദേശ്: ലിട്ടൺ ദാസ്, മുഹമ്മദ് നയീം, സൗമ്യ സർക്കാർ, മുഷ്ഫിഖുർ റഹീം, മഹ്മൂദുള്ള, അഫീഫ് ഹുസൈൻ, മുഹമ്മദ് മിഥുൻ, അമിനുൾ ഇസ്ലാം, ഷൈഫുൾ ഇസ്ലാം, മുസ്താഫിസുർ റഹ്മാൻ. അൽ അമീൻ ഹുസൈൻ
Discussion about this post