യുപിയിലുണ്ടായ വാഹനാപകടത്തിൽ ബിജെപി വനിതാ നേതാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. പാർട്ടിയുടെ ഉത്തർപ്രദേശ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആശ സിംഗും (44) വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആശയുടെ സഹോദരൻ പുഷ്പേന്ദ്രയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ പുലർച്ചയോടെ ചന്ദൗസി-അലിഗഡ് റോഡിലായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയാതാകാം അപകടകാരണമെന്നാണ് പോലീസ് നിഗമനം.
അപകടം നടന്നയുടൻ തന്നെ ആശയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ മൊറാദ്ബാദ്-ബിജ്നോർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് ആശാ സിംഗ്.
Discussion about this post