പാക്കിസ്ഥാൻ പിന്തുണയുളള തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്ത ജമ്മു കശ്മീരിലെ 60 ഓളം പ്രാദേശിക യുവാക്കളെ തിരിച്ചു കൊണ്ടുവന്ന് ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ മാ പദ്ധതിയിലൂടെ ആണ് യുവാക്കൾ ഭീകരത ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ലഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലോണിനെ കമ്മാൻഡറായി ഫിബ്രവരിയിൽ നിയമിച്ചിരുന്നു. ജമ്മു കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിലാണ് പദ്ധതി ആരംഭിച്ചത്.
തീവ്രവാദത്തിലേക്ക് പോകുന്നതും, കാണാതാകുന്നതുമായ യുവാക്കളെ കണ്ടെത്തുക്കയും മുഖ്യ ധാര സമൂഹത്തിലേക്ക് തിരികെ കൊണ്ടു വരികയുമാണ് പദ്ധതിയുടെ ലക്ഷ്യം. കശ്മീർ താഴ് വരയിൽ വിഘടനവാദം പ്രതിരോധിക്കുകയും നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ വിധ്വംസക നീക്കങ്ങൾക്ക് തടയിടുകയും ചെയ്യുന്ന സേനാ വിഭാഗമാണ് 15 കോർപ്സ്. നല്ലത് ചെയ്യുക, അമ്മയെ സേവിക്കുക എന്ന ആശയത്തിലധിഷ്ഠിതമാണ് പ്രവർത്തനം.
സേനയുടെ മാനുഷികമൂല്യം ഉയർത്തിപ്പിടിക്കുന്ന നടപടിയെന്ന നിലയിൽ ഈ നീക്കത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഭീകര സംഘങ്ങളിൽ ചേരുന്ന യുവാക്കളിൽ ഏഴ് ശതമാനം പേർ ആയുധമെടുത്ത് പത്ത് ദിവസത്തിനുളളിൽ ഇല്ലാതാകുന്നു, ഒമ്പത് ശതമാനം പേർ ഒരു മാസത്തിനുളളിൽ കൊല്ലപ്പെടുന്നു. 17 ശതമാനം പേർ മൂന്ന് മാസത്തിനുളളിലും 36 ശതമാനം പേർ ആറ് മാസത്തിനുളളിൽ 64 ശതമാനം പേർ ഒരു വർഷത്തിനുളളിൽ മരിക്കുന്നതായി ധില്ലൺ പറഞ്ഞു.
Discussion about this post