ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ കർസേവകരുടെ പേരിലെടുത്ത കേസ് പിൻവലിക്കണമെന്ന് ഹിന്ദുമഹാസഭ. ഈ വിഷയം ചൂണ്ടിക്കാട്ടി ഹിന്ദു മഹാസഭ പ്രധാനമന്ത്രിക്ക് കത്തയച്ചു. അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധിവന്നതിന് പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ ആവശ്യം.
1992-ലും കർസേവയുമായി ബന്ധപ്പെട്ട മറ്റുസംഭവങ്ങളിലും കൊല്ലപ്പെട്ടവരെ ‘രക്തസാക്ഷി’കളായി പ്രഖ്യാപിക്കണമെന്നും ഹിന്ദുമഹാസഭാ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി ചൊവ്വാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിട്ടുണ്ട്.
അയോധ്യയിലെ രാംലല്ല തർക്കമില്ലാത്ത ക്ഷേത്രഭൂമിയാണെന്ന് വ്യക്തമായിരിക്കുന്നു. താഴികക്കുടം ക്ഷേത്രത്തിന്റേതാണെന്നും ബാബറി മസ്ജിദിന്റേതല്ലെന്നും തെളിഞ്ഞിരിക്കുന്നു. അതിനാൽ, ബാബറി മസ്ജിദ് പൊളിച്ചതിന് ക്രിമിനൽ കേസെടുത്തത് ക്ഷേത്രത്തിന്റെ താഴികക്കുടം അറിവില്ലാതെ പൊളിച്ച രാമഭക്തരുടെ പേരിലാണ്. കേസ് പിൻവലിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Discussion about this post