വാളയാർ കേസിൽ പ്രതികളായവരെ വെറുതെ വിട്ട കോടതി ഉത്തരവ് ചോദ്യം ചെയ്ത് അമ്മ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് പോക്സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് പരിഗണിക്കുക.
കേസിന്റെ അന്വേണത്തിലും, വിചാരണ ഘട്ടത്തിലും ഗുരുതര പിഴവുണ്ടായെന്ന് ഹർജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി. ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചു.
ആദ്യ പെൺകുട്ടിയുടെ മരണത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നുവെന്ന വ്യക്തമാക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിട്ടും പൊലീസ് അത് അവഗണിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പതിമൂന്ന് വയസുകാരി മരിച്ച കേസിലെ പ്രതി പാലക്കാട് പുതുശേരി സ്വദേശി മധു, ഒൻപതുവയസുകാരിയുടെ ദുരൂഹമരണക്കേസിലെ പ്രതി വയലാർ നാഗംകുളങ്ങര സ്വദേശി പ്രദീപ്കുമാർഎന്നിവരെ വെറുതെ വിട്ട കീഴ്ക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. അഡ്വ സി പി ഉദയഭാനു മുഖേനയാണ് അപ്പീൽ നല്‍കിയത്.
Discussion about this post