ശബരിമല പുന: പരിശോധന ഹർജികൾ പരിഗണിക്കുന്നത് ഏഴംഗ ബഞ്ചിന് വിട്ട സുപ്രീം കോടതി വിധി ആർഎസ്എസ് സ്വാഗതം ചെയ്തു. ദേവാലയത്തിൽ സ്ത്രീകളുടെ പ്രവേശനത്തിനുളള നിയന്ത്രണങ്ങൾക്ക് ലിംഗ വിവേചനവുമായി യാതൊരു ബന്ധമില്ല. പാരമ്പര്യങ്ങളും ആചാരങ്ങളും സംബന്ധിച്ച കാര്യങ്ങൾ വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് ആർഎസ്എസ് അഖിൽ ഭാരതീയ പ്രചാർ പ്രമുഖ് അരുൺ കുമാർ പറഞ്ഞു.
പുന: പരിശോധന ഹർജി ഏഴംഗ ബഞ്ചിന് നൽകാനുളള തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഒരു പ്രത്യേക പ്രായ പരിധിയിലുളള സ്ത്രീകളെ മാത്രം ശബരിമല ദേവാലയത്തിൽ പ്രവേശിപ്പിക്കുന്ന ആചാരത്തിൽ ലിംഗപരമായ അസമത്വമോ വിവോചനമോ കാണാനില്ല. അത് ദേവന്റെ പ്രത്യേകതയെ അടിസ്ഥാനമാക്കിയുളളതാണെന്ന് അരുൺ കുമാർ ട്വീറ്റ് ചെയ്തു.
Discussion about this post