തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന അൻസൽ ഗ്രൂപ്പിനെതിരെ എഫ് ഐആർ രജിസ്റ്റർ ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന വീഡിയൊ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംസ്ഥാന മന്ത്രിയെ വിളിച്ചു വരുത്തി യോഗി ആദിത്യനാഥ്.മന്ത്രി സ്വാതി സിങ്ങിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകിയത്.
മന്ത്രിയും ലഫ്റ്റന്റ് കന്റോൺമെന്റ് സർക്കിൾ ഓഫീസർ ബിനു സിങ്ങും തമ്മിലുളള സംഭാഷണത്തിന്റെ 36 സെക്കൻഡ് ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യത്യനാഥ് ഡയറക്ടർ ജനറൽ ഓഫ് പോലിസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
സംഭവത്തിൽ സ്വാതി സിങ്ങിന്റെ പ്രതികരണമെടുക്കാൻ വസതിയിലെത്തിയ മാധ്യമപ്രവർത്തകരോടും മോശമായി പെരുമാറി. ഓഡിയോ ക്ലിപ്പിൽ അൻസൽ ഡവലപ്പർമാർക്കെതിരെയുളള എഫ്ഐആറിനെ കുറിച്ച് സിംഗ് പൊലീസ് ഉദ്യോഗസ്ഥനോട് ആക്രോശിക്കുന്നത് കാണാം.
അൻസൽ ഗ്രൂപ്പിനെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നും, ഇനിയങ്ങനെ ഉണ്ടാകരുതെന്നും പറയുന്നുണ്ട്. അന്വേഷണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കാം. തട്ടിപ്പ് കേസിൽ അൻസൽ ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുകയാണ്.
Discussion about this post