അഖിലേന്ത്യ മജ്ലിസ് ഇ ഇത്തേഹാദുൽ മുസ്ലീമീൻ മേധാവി അസദുദ്ദീൻ ഒവൈസി രാജ്യത്ത് രണ്ടാമത്തെ സാക്കിർ നായിക്ക് ആയി മാറുന്നുവെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ വിദ്വേഷം വളർത്തുന്ന ഇസ്ലാമിക മത പ്രഭാഷകൻ ആണ് സാക്കിർ നായിക്ക്.
അയോധ്യ കേസ് വിധിയ്ക്ക് പിന്നാലെ തന്റെ മസ്ജിദ് തിരികെ ലഭിക്കണമെന്ന് ഒവൈസി പ്രതികരിച്ചുന്നു. തൊട്ടു പിന്നാലെയാണ് ബാബുൽ സുപ്രിയോയുടെ പരാമർശം. ഓവൈസി ആവശ്യത്തിലധികം സംസാരിക്കുകയാണെങ്കിലും രാജ്യത്ത് ക്രമസമാധാന പാലനമുണ്ടെന്നും ബാബുൽ സുപ്രിയോ പറഞ്ഞു.
അയോധ്യ കേസിലെ സുപ്രിം കോടതി വിധിയെ തുടർന്ന് പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അസസുദ്ദീൻ ഒവൈസിക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു.
Discussion about this post