വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിയായ ഷഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍, സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്കാരിക നായകര്‍ പൊളിച്ചേനെ എന്ന് പറയുന്നു സന്തോഷ് പണ്ഡിറ്റ്. ഇതുവരെ ഒരു മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ലയാണ് വയനാട് എന്ന കാര്യം ഊന്നിപ്പറയുകയും ചെയ്യുന്നു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പാമ്പ് കടിയേറ്റ് ഒരു വിദ്ധ്യാർത്ഥിനി മരിച്ച No 1 കേരളത്തിലെ ഒരു “ഹൈടെക്” സ്കൂളിന്റെ അവസ്ഥയും, ചികിത്സക്കായ് കൊണ്ടു പോയപ്പോള്‍ ആശുപത്രിയിലെ പരിമിതികളും ,അദ്ധ്യാപകന്ടെ ചിന്തയും നാം കണ്ടു കഴിഞ്ഞു.
പാവം വയനാട്ടുകാ൪ക്ക് ഇത്രകാലമായിട്ടും സ്വന്തമായിട്ട് ഒരു Medical College പോലുമില്ല. (Number 1 കേരളത്തിലെ ഒരു ജില്ല തന്നെയാണ് വയനാട്)
സംഭവം നടന്നത് ഉത്ത൪ പ്രദേശില്‍ ആയിരുന്നെന്കില് സാംസ്കാരിക നായകന്മാ൪ പൊളിച്ചേനെ. ഉത്ത൪ പ്രദേശിലെ സ്കൂളുകളേയും , ആശുപത്രികളേയും കണക്കററ് പരിഹസിച്ചേനെ. എന്തിന് ഒരു മെഡിക്കല്‍ കോളേജ് പോലുമില്ലാത്ത ജില്ലയെ കളിയാക്കിയേനെ. പക്ഷേ ഇതിപ്പോള്‍ കേരളത്തിലായ് പോയ്. ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുവാനും വയ്യ. കഷ്ടം..
(വാല് കഷ്ണം…കേരളം മുഴുവ൯ ബാറും പബ്ബും ഉണ്ടാക്കുകയും, കോടികള്‍ മുടക്കി വനിതാ മതില് കെട്ടുകയും ചെയ്യുന്നതിനോടൊപ്പം അര ചാക്ക് സിമെന്റ് വാങ്ങിച്ചു ആ സ്കൂളിലെ
ക്ലാസ്സിലെ മാളങ്ങൾ അടച്ചിരുന്നു എങ്കിൽ ഒരു കുരുന്നു ജീവൻ നഷ്ടപ്പെടില്ലായിരുന്നു…
കുഞ്ഞു പെങ്ങളെ… ആദരാഞ്ജലികൾ)
https://www.facebook.com/santhoshpandit/photos/a.1033006333420293/2741720722548837/?type=3&theater
Discussion about this post