മുംബൈ: ഒരു രാത്രിക്കപ്പുറം മുഖ്യമന്ത്രിയെന്ന സ്വപ്നത്തില്‍ കിടന്നുറങ്ങിയ ഉദ്ധവ് താക്കറേയ്ക്കും ശിവസേന നേതാക്കള്‍ക്കും ഈ ‘കറുത്ത ശനി’ മറക്കാനാവില്ല. എന്‍സിപി നേതാവ് അജിത് പവാറിന്റെ കൂറ്ഉമാറ്റം എന്‍സിപിയ്ക്ക് മണത്തറിയാനായില്ലെന്നാണ് ശരത്പവാറിന് ഞെട്ടലുണ്ടാക്കിയത്. കൂറ് മാറ്റ നിയമം ചൂണ്ടിക്കാട്ടി എംഎല്‍എമാരെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം ശരത് പവാര്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഒരു നീക്കവും ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍.
ഇന്ന് രാവിലെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസും, ഉപ മുഖ്യമന്ത്രിയായ ശരത് പവാറിന്റെ അനന്തരവന് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. കൃത്യമായി ലക്ഷ്യത്തോടെയുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന ആശങ്ക ശരത് പവാറിനും കോണ്‍ഗ്രസിനും ശിവസേനക്കുമുണ്ട്.
35 എംഎല്‍എമാര്‍ കൂടെയുണ്ട് എന്നാണ് അജിത് പവാര്‍ പറയുന്നത്. അതിനാല്‍ കൂറുമാറ്റ നിരോധനനിയമം ബാധമാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ശിവസേനയില്‍ നിന്ന് ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്‍സിപിയെ പോലെ വലിയൊരു വിഭാഗം എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ തന്നെ ബിജെപിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കണമെന്ന് ചില എംഎല്‍എമാര്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. ഈയൊരു തീരുമാനം ശക്തപ്പെടുകയും ചെയ്തു.
22 അംഗങ്ങളുടെ പിന്തുണ അജിത് പവാറിനൊപ്പമുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 18 എം.എല്‍.എമാരുടെ പിന്തുണ കൂടി ലഭിച്ചാലേ കേവലഭൂരിപക്ഷമായ 145ല്‍ ബിജെപി എത്തുകയുള്ളു. ചില സ്വതന്ത്ര എംഎല്‍എമാരുമായും ശിവസേന എം.എല്‍.എമാരുമാരും ബിജെപിയെ പിന്തുണച്ച് കേവല ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തല്‍. 35 പേരുടെ പിന്തുണ അജിത് പവാരിനുണ്ടെങ്കില് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാകും.
10-11 എന്‍സിപി എംഎല്‍എ മാര്‍ മാത്രമേ അജിത് പവാറിനോപ്പമുള്ളു എന്നാണ് ശരത് പവാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അവകാശപ്പെടുന്നത്. എല്ലാ എംഎല്‍എമാരുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇ ആവകാശവാദത്തില് കഴമ്പില്ലെന്നാണ് അജിത് പവാറിനൊപ്പമുള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്‍സിപി പിളര്‍ത്തിയതോടെ ഏറെ ആശങ്ക പരക്കുന്നത് ശിവസേന ക്യാമ്പിലാണ്. ശിവസേനയില്‍ നിന്ന് വലിയൊരു വിഭാഗം എംഎല്‍എമാര്‍ ദേവേന്ദ്ര ഫട്നാവിസിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടി മുന്നില്‍ കണ്ടാണ് എന്‍സിപിയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം നടത്തുന്നത്.അജിത് കുമാറിന് പവാറിന്റെ പിന്തുണ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ നവംബര്‍ 30 വരെയാണ് ഗവര്‍ണര്‍ സമയം അനുവദിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. പിന്തുണ അറിയിച്ചുകൊണ്ടുള്ള എംഎല്‍എമാരുടെ കത്ത് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയെന്നും ബിജെപി പറയുന്നു. എന്നാല്‍ തങ്ങള്‍ക്കും 170 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്ന് ശരത് പവാര്‍ പറയുന്നു. 35 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അജിത് പവാര്‍ പറയുന്നു.
യഥാര്‍ത്ഥ എന്‍സിപി നേതാവ് ഒരിക്കലും ബിജെപിയുമായി കൈകോര്‍ക്കില്ലെന്നും ബി.ജെ.പിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ശരത് പവാര്‍ പറഞ്ഞു. അജിത് പവാറിന് 10-11 എം.എല്‍.എ മാരുടെ പിന്തുണമാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൂറുമാറ്റ നിരോധനനിയമം ഉണ്ടെന്ന് അജിത്തിനൊപ്പമുള്ളവര് ഓര്‍ക്കണമെന്നും ശരദ് പവാര്‍ താക്കീത് നല്കി.ശരദ് പവാര്‍ 4.30ന് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ കുടുംബവും പിളര്‍ന്നെന്ന് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നീ കക്ഷികള്‍ ചേര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
അജിത് പവാര്‍ ശരദ് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് എം എല്‍ എ സ്ഥാനം അജിത് പവാര്‍ രാജിവെച്ചപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. ഇന്നലെ രാത്രിവരെ ഒപ്പമുണ്ടായിരുന്ന അജിത് പവാറിന്റ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നു. ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.
Discussion about this post