കനകമല ഐഎസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കൊച്ചി എന്‍ഐഎ കോടതി.കേസില്‍ ആറ് പേര് കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും പിഴയും.രണ്ടാം പ്രതിക്ക് 10 വർഷവും പിഴയും മൂന്നാം പ്രതിക്ക് 7 വർഷവും പിഴയും നാലാം പ്രതിക്ക് മൂന്ന് വർഷവും പിഴയും അഞ്ചാം പ്രതി 8 വർഷവും പിഴയും വിധിച്ചു.ആദ്യ രണ്ട് പ്രതികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നും കോടതി കണ്ടെത്തി. കേസില്‍ ആറാം പ്രതി എന്‍കെ ജാസിമിനെ കോടതി വെറുതെ വിട്ടിരുന്നു.
പ്രതികള്‍ തീവ്രവാദ പ്രചരണം നടത്തിയെന്നും യു എ പി എയുടെ വിവിധ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു.കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ആഗോള തീവ്രവാദസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് 2016-ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്. കലാപ ലക്ഷ്യത്തോടെ കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി അന്വേഷണത്തില്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു.
2017 മാര്‍ച്ചില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 ഒക്ടോബറില്‍ ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ആക്രമണത്തിന് ഐഎസുമായി പദ്ധതി തയ്യാറാക്കിയെന്നാണ് പറഞ്ഞിട്ടുള്ളത്.
Discussion about this post