യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന വസ്ത്രങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി നൽകേണ്ടി വരുന്നതിനെതിരെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിയറ്റ്നാമും ബംഗ്ലാദേശും ശ്രീലങ്കയും സൗജന്യമായി വസ്ത്രങ്ങൾ അയക്കുന്നത് ഈ മേഖലയിൽ ഇന്ത്യൻ വസ്ത്രവ്യാപാരികൾക്ക് കനത്ത തിരിച്ചടിയാവുകയാണ്.
ഇന്ത്യയിൽ നിന്നുള്ള വസ്ത്ര വ്യാപാര കമ്പനികൾ 2.81 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളാണ് 2017-18 ൽ കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.89 ലക്ഷം കോടിയുടെ വസ്ത്രങ്ങളാണ് കയറ്റുമതി ചെയ്തത്. എന്നാൽ, വിപണിയിൽ ഇന്ത്യക്ക് ഇത് ശക്തമായ വെല്ലുവിളി ഉയർത്തുന്നു
ബംഗ്ലാദേശിലും വിയറ്റ്നാമിലും ടെക്സ്റ്റൈൽ രംഗത്ത് വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളും ഉൽപ്പാദന ശേഷിയും ഉണ്ട്. എന്നാൽ, ജനസംഖ്യയിലും അടിസ്ഥാന സൗകര്യരംഗത്തും ഏറെ മുന്നിലാണെങ്കിലും ഇന്ത്യയ്ക്ക് പല ഘടകങ്ങളും തിരിച്ചടിയാണെന്നും ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post