ലാഹോർ: ചൈനക്കാരെ തൃപ്തിപ്പെടുത്താൻ പാകിസ്ഥാൻ നടത്തുന്ന നീചമായ മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദു, കൃസ്ത്യൻ, സിഖ് വിഭാഗങ്ങളിൽ പെടുന്ന 629 പെൺകുട്ടികളുടെ നരകയാതനകളുടെ നേർക്കാഴ്ചചകളാണ് പുറത്തു വന്നിരിക്കുന്നത്.
പാകിസ്ഥാനുമായി ചൈന പുലർത്തിപ്പോരുന്ന സൗഹൃദത്തിനുള്ള പാരിതോഷികമായാണ് പെൺകുട്ടികളെ കൈമാറിയിരിക്കുന്നതെന്നാണ് വിവരം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ഫൈസലാബാദിൽ 31 ചൈനാക്കാർ പിടിയിലായിരുന്നു. അന്ന് മോചിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ മൊഴി പ്രകാരം ഇത്തരത്തിൽ കൊണ്ടു പോകുന്ന സ്ത്രീകളെ ചൈനാക്കാർ ലൈംഗിക അടിമകളായി ഉപയോഗിക്കുകയും വിൽക്കുകയും അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കുകയും ചെയ്യുന്നു. ഭയപ്പാടിലായിരുന്ന പെൺകുട്ടികൾ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭീഷണി ഭയന്ന് കൂടുതൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ലെന്നും അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അന്തരാഷ്ട്ര ഇടപെടൽ ഭയന്ന് പാകിസ്ഥാൻ സർക്കാർ ഇത്തരം സംഭവങ്ങൾ മൂടി വയ്ക്കുന്നതായി പെൺകുട്ടികളുടെ മോചനത്തിന് സഹായിച്ച ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകൻ സലീ ഇഖ്ബാൽ വ്യക്തമാക്കുന്നു. അന്വേഷണത്തിന് സന്നദ്ധത കാണിച്ച ചില എഫ് ഐ എ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ സർക്കാർ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റിയതായും ഇഖ്ബാൽ വ്യക്തമാക്കുന്നു.
പാകിസ്ഥാനിലെ പല മുതിർന്ന ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഈ മൃഗീയത അരങ്ങേറുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അവർ തികഞ്ഞ നിസ്സംഗത പുലർത്തുന്നതായാണ് വിവരം.
എന്നാൽ വിഷയത്തോട് വിചിത്രമായ പ്രതികരണമാണ് ചൈനീസ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥനും ചൈനയുമായി നിലനിൽക്കുന്ന സൗഹൃദ ബന്ധത്തിന്റെ ഭാഗമായി വിവാഹ ബന്ധങ്ങൾ ഉണ്ടാകാറുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചൈന വാദിക്കുന്നു.
പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്ന വിഭാഗങ്ങാളാണ് ക്രൈസ്തവരും ഹിന്ദുകളും സിഖുകാരുമെന്ന് ഐക്യ്രരാഷ്ട്ര സഭയും അംഗീകരിച്ചിരുന്നു. പാകിസ്ഥാനിലെ മദ്രസ്സകൾ കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനങ്ങളും നിർബ്ബന്ധിത മതം മാറ്റങ്ങളും നടക്കുന്നതായി പരസ്യമായ റിപ്പോർട്ടുകളും നിലവിലുണ്ട്.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന 629 പെൺകുട്ടികളുടെയും വിവരങ്ങൾ ആധികാരിക രേഖകളാണ്. ഇവരുടെ പാക് പൗരത്വ രേഖകളും ചൈനീസ് മനുഷ്യക്കടത്തുകാരുടെ പേരു വിവരങ്ങളും സാധുവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. യാത്രാരേഖകൾ വിമാനത്താവളങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതായും വിവരമുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ജനരോഷത്തെ തുടർന്ന് പാകിസ്ഥാനിലെ ലാഹോർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മദ്രസ്സകളിലെ വിവാഹ ബ്യൂറോകൾ സർക്കാർ അടച്ചു പൂട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 21 ചൈനീസ് വംശജരെ ആൾക്കൂട്ടം പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.
ചൈനയിലെ ജനസംഖ്യാ നിയന്ത്രണവും സ്ത്രീകളേക്കാൾ 34 ദശലക്ഷം അധികമുള്ള പുരുഷ ജനസംഖ്യയും മനുഷ്യക്കടത്തിന് വളക്കൂറാവുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പുറമെ കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മ്യാന്മർ, നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളും വ്യാപകമായി ചൈനയിലേക്ക് കടത്തപ്പെടുന്നുണ്ട്.
പാകിസ്ഥാനിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെയും ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെയും മറവിൽ നടക്കുന്ന നീചമായ ഇത്തരം വംശീയ ഉന്മൂലനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
Discussion about this post