ഡൽഹി: സുഡാനിലെ സെറാമിക് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്ത ബാധിതർക്ക് കേന്ദ്രസർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Anguished by the blast in a ceramic factory in Sudan, where some Indian workers have lost their lives and some are injured. My thoughts are with the bereaved families and prayers with the injured. Our Embassy is providing all possible assistance to those affected.
— Narendra Modi (@narendramodi) December 4, 2019
സ്ഫോടനത്തിൽ 18 ഇന്ത്യക്കാരുൾപ്പെടെ 23 പേർ കൊല്ലപ്പെട്ടിരുന്നു. ഖാർത്തൂമിലെ ബാഹ്രിയിലെ സലോമി സെറാമിക് ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. വൈകിട്ടോടെ ഫാക്ടറിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫാക്ടറിയിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഗ്യാസ് ടാങ്കർ പൂർണ്ണമായും തകർന്നു. തുടർന്ന് ഫാക്ടറിക്കുള്ളിലേക്കും തീ പടരുകയായിരുന്നു. ഇങ്ങനെയാണ് ജീവനക്കാർ അപകടത്തിൽ പെട്ടത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്നും പരിക്കേറ്റവർക്കായി താൻ പ്രാർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ പെട്ടവർക്ക് സഹായമെത്തിക്കാൻ സാദ്ധ്യമായ എല്ലാ രീതിയിലും ഇന്ത്യൻ എംബസി ഇടപെടുന്നതായും അദ്ദേഹം അറിയിച്ചു.
അപകടത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറും അറിയിച്ചു. അപകടത്തിൽ പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കണ്ട്രോൾ റൂം നമ്പർ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post