ഹൈദരാബാദ്: ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും വെടിവച്ച് കൊന്ന തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം. വാര്‍ത്ത വന്ന മിനിറ്റുകള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമുണ്ടായത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് ആണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്ക്കരിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രതികൾ പോലീസിൽ നിന്ന് തോക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഈ സമയത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലിസ് വ്യക്തമാക്കുന്നു.
ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവരെയാണ് തെലുങ്കാന പൊലീസ് കൊല്ലപ്പെടുത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉയർന്നത
Discussion about this post