ഡല്‍ഹിയിലെ അനന്ത്ഗഞ്ചിലെ ഫാക്ടറിയില്‍ തീപിടിത്തം.റാണി ഝാന്‍സി റോഡില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്43 പേര് മരിച്ചതായി റിപ്പോര്‍ട്ട്.അമ്പതോളം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു.നിരവധി പേര്‍ക്ക് പരിക്ക്.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാാണ്.
ഫാക്ടറിയിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും. . തീ ആളിപ്പടർന്നതോടെ ആളുകൾ നിലവിളിച്ച് പുറത്തേക്ക് ഓടാൻ ശ്രമിച്ചു. എന്നാൽ വായുസഞ്ചാരമില്ലാത്ത ഫാക്ടറിയിൽ തീ പെട്ടെന്ന് ആളിപ്പടർന്നു. വിവരമറിഞ്ഞതോടെ മുപ്പത് ഫയർ എഞ്ചിനുകൾ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ആളുകളെ രക്ഷിക്കാനായില്ല.
ബാഗ് നിർമ്മാണക്കമ്പനിയുടെ വർക്ക് ഷോപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമികവിവരം.
രക്ഷാപ്രവർത്തനം തുടങ്ങിയതോടെ, ഗുരുതരമായി പൊള്ളലേറ്റ കുറച്ച് പേരെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും എത്തിച്ചു. എൻഡിആർഎഫിന്റെ സംഘവും തൊട്ടുപിന്നാലെ എത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. നിലവിൽ തീയണയ്ക്കാനായി വെള്ളം സ്പ്രേ ചെയ്യുന്നത് അവസാനിപ്പിച്ച ഫയർഫോഴ്സും എൻഡിആർഎഫും കെട്ടിടത്തിനകത്ത് കയറി ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
Discussion about this post