സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസുള്ള മകളെയും ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് പരാതി. പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്. വിദേശത്തുള്ള ഭര്‍ത്താവ് വീട് വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടെന്നും അതിനാല്‍ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണെന്നും യുവതി പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും യുവതി പരാതിപ്പെടുന്നു. തന്റെയും കുട്ടിയുടെയും ആഭരണങ്ങളെല്ലാം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഊരിവാങ്ങിയെന്നും അവർ പറയുന്നു.
മൂന്നു വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന കരവാളൂര്‍ സ്വദേശിയായ സിജി ചന്ദ്രന് യുവതിയെ വിവാഹം ചെയ്യുന്നത്. എൻജിനീയറാണെന്നാണ് വിവാഹസമയത്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ എൻജിനീയറല്ലെന്നു വ്യക്തമായി. ഇതിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം തുടങ്ങിയത്.
Discussion about this post