തിരുവനന്തപുരം: വിശന്നു വലഞ്ഞ കുട്ടികൾ മണ്ണു വാരി തിന്ന സംഭവത്തിൽ ലോക്കൽ സെക്രട്ടറിയോട് വിശദീകരണം തേടി സിപിഎം. വഞ്ചിയൂർ ലോക്കൽ സെക്രട്ടറി വിമലിനോടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്കിനോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്. കുട്ടികള്‍ മണ്ണുതിന്നുന്നത് കണ്ടെന്ന് ദീപക് വെളിപ്പെടുത്തിയിരുന്നു. സംഭവം പാർട്ടിക്കും സംസ്ഥാന സർക്കാരിനും നാണക്കേടായെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണം തേടിയിരിക്കുന്നത്.
കൈതമുക്കിൽ കുട്ടികൾ മണ്ണു തിന്ന സംഭവത്തിൽ പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക് ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം തലസ്ഥാനത്ത് വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണ് വാരി തിന്ന സംഭവം ദേശീയ മാദ്ധ്യമങ്ങൾ അടക്കം വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ചർച്ചയായതിന്റെ ജാള്യത മറയ്ക്കാനാണ് പാർട്ടി നടപടിയെന്നും ആരോപണം ഉയരുന്നുണ്ട്.
Discussion about this post