തിരുവനന്തപുരം; കാര്യവട്ടത്ത് മറ്റൊരു ഇന്ത്യൻ വിജയം കാണാൻ വന്നവർ നിരാശരായി. ലെൻഡിൽ സിമ്മൺസും എവിൻ ലൂയിസും നിക്കോളാസ് പുരാനും കളം നിറഞ്ഞ് കളിച്ചപ്പോൾ ഇന്ത്യ രണ്ടാം ട്വെന്റി 20 മത്സരത്തിൽ ഉയർത്തിയ വിജയ ലക്ഷ്യം 9 പന്തുകൾ ബാക്കി നിൽക്കെ 2 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറി കടന്നു. സിമ്മൺസ് 45 പന്തിൽ 67 റൺസുമായും പുരാൻ 18 പന്തിൽ 38 റൺസുമായും പുറത്താകതെ നിന്നപ്പോൾ ലൂയിസ് 40 റൺസും ഹെറ്റ്മെയർ 23 റൺസും നേടി.
ഇന്ത്യൻ ബൗളർമാർ നിറം മങ്ങിയ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് നേടി. നേരത്തെ പുതുമുഖ താരം ശിവം ദുബെയുടെ അർദ്ധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 170 റൺസ് നേടിയത്. ൠഷഭ് പന്ത് 31 റൺസ് നേടിയതൊഴിച്ചാൽ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനം നിരാശാജനകമായിരുന്നു.
വെസ്റ്റിൻഡീസിനായി സെറിക് വില്ല്യംസും ഹെയ്ഡൻ വാൽഷും 2 വീതം വിക്കറ്റുകൾ വീഴ്ത്തി.
സ്കോർ
ഇന്ത്യ: 20 ഓവറിൽ 170/7 വെസ്റ്റ് ഇൻഡീസ്: 18.3 ഓവറിൽ 173/2
Discussion about this post