ഡൽഹി: പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കുടിയേറ്റക്കാരായ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്.
1955 ലെ പൗരത്വ ബില്ലാണ് ഭേദഗതി ചെയ്യുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളെ ബില്ലില്‍ നിന്നും ഒഴിവാക്കും. അതേസമയം ബില്ലിനെ നഖശിഖാന്തം എതിർക്കുമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സും സിപിഎമ്മും അറിയിച്ചിട്ടുണ്ട്. ബിൽ നീതിയുക്തമല്ലെന്നാണ് കോൺഗ്രസ്സിന്റെ വാദം. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു.
അതേസമയം തിങ്കളാഴ്ച സഭയില്‍ ഹാജരായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് എം പിമാര്‍ക്ക് ബി ജെ പി കഴിഞ്ഞ ദിവസം വിപ്പ് നല്‍കിയിരുന്നു. ചരിത്ര നിയോഗമാണ് ബിൽ അവതരണത്തിലൂടെ ബിജെപി സർക്കാർ സാക്ഷാത്കരിക്കാൻ പോകുന്നതെന്ന് ഭരണപക്ഷം അഭിപ്രായപ്പെടുന്നു.
Discussion about this post