തന്റെ സർക്കാർ തുടക്കമിടുകയും പ്രഖ്യാപിക്കുകയും ചെയ്ത പദ്ധതികൾ റദ്ദാക്കുകയോ, നിർത്തിവയ്ക്കുകയോ അല്ലാതെ മറ്റൊന്നും ഉദ്ധവ് സർക്കാർ ചെയ്യുന്നില്ലെന്ന് മുൻ മുഖ്യന്ത്രി ദേവേന്ദ്ര ഫട്നാവിസ്.
കേവലം 6 ദിവസത്തേക്കു മാത്രമാണ് നിയമസഭയുടെ ശീതകാല സമ്മേളനം ചേരുന്നത്. വെറുമൊരു ചടങ്ങുപോലെയാണ് സമ്മേളനം നടത്തുന്നത്. മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുകയോ, മന്ത്രിസഭ വികസിപ്പിക്കുകയോ ചെയ്തിട്ടില്ല. ആരോടാണ് എംഎൽഎമാർ ചോദ്യങ്ങൾ ഉന്നയിക്കുക’ യെന്നും ഫട്നാവിസ് കുറ്റപ്പെടുത്തി
അധികാരത്തിലേറി ഒരാഴ്ച തികയും മുൻപ് തന്നെ, ബുള്ളറ്റ് ട്രെയിൻ, മെട്രോ കാർ ഷെഡ് എന്നിവ അടക്കം ഫഡ്നാവിസ് സർക്കാരിന്റെ 34 പദ്ധതികൾ പുനപരിശോധിക്കാൻ ഉദ്ധവ് സർക്കാർ ഉത്തരവിട്ടിരുന്നു.
അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കൊലപാതകങ്ങളും മാനഭംഗങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കെയാണ് അവ കൂടി സ്റ്റേ ചെയ്യാൻ ഉദ്ധവ് തയാറാകണമെന്ന് ബിജെപി നേതാവ് ആശിഷ് ഷേലാർ അഭിപ്രായപ്പെ ട്ടു.
കല്യാണിനടുത്ത് കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാഗ്പുരിൽ 5 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. പീഡനത്തെത്തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. ജൽഗാവിൽ പീഡനത്തിനിരയായി ഭിന്നശേഷിക്കാരി കൊല്ലപ്പെട്ടു. മുംബൈയിൽ ഒരാളുടെ മൃതദേഹഭാഗങ്ങൾ സ്യൂട്ട്കേസിൽ കണ്ടെത്തി. ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ഏറുമ്പോൾ അവ കൂടി സ്റ്റേ ചെയ്യാൻ സർക്കാർ തയാറാകണം’ ആശിഷ് ഷേലാർ പറഞ്ഞു.
Discussion about this post