പൗരത്വ ഭേദഗതി നിയമം 100 ശതമാനം ശരിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളായതിനാൽ പീഡനം അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും അവർക്ക് ബഹുമാനം നൽകുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാർഖണ്ഡിലെ ദുംകയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
അക്രമം ഉണ്ടാക്കുന്നവരെ അവരുടെ വസ്ത്രങ്ങൾകൊണ്ട് തിരിച്ചറിയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും അവരുടെ സഖ്യകക്ഷികളും കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കലാപം ഉണ്ടാക്കുന്നവർക്ക് അവർ നിശബ്ദ പിന്തുണ നൽകുകയാണ്. തങ്ങളുടെ തീരുമാനം 100 ശതമാനം ശരിയായിരുന്നു. പാർലമെന്റിൽ എടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നെന്ന് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ തന്നെ തെളിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post