ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിച്ച ഒന്നായിരുന്നു പോലീസ് മനഃപൂര്‍വ്വം ബസിനു തീയിട്ടുവെന്നും പെട്രോള്‍ ഒഴിച്ചുവെന്നും. പൊലീസിന്റെ മേല്‍നോട്ടത്തിലാണ് ബസുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഇത് നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനു വിശദീകരണവുമായി പോലീസ് രംഗത്തെത്തി. പോലീസിന്റെ കയ്യില്‍ ഉണ്ടായിരുന്നത് വെള്ളം ആയിരുന്നെന്നും തീ അണക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അക്രമകാരികള്‍ തീവെക്കുന്ന വീഡിയോ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇത് ശരിവെക്കുന്ന തരത്തിലാണ് പ്രമുഖ മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നതിങ്ങനെ, മറ്റൊരു വ്യാജ വാര്‍ത്ത കൂടി പൊളിഞ്ഞിരിക്കുന്നു : പോലീസ് ബസുകള്‍ കത്തിക്കുന്നു എന്നത് വ്യാജമാണെന്ന് ദൃക്സാക്ഷികള്‍ അവകാശപ്പെടുന്നു. ഇത് ചെയ്തത് ‘പുറത്തുനിന്നുള്ളവര്‍’ ആണ്, വീഡിയോയില്‍ കാണിക്കുന്ന കാനിസ്റ്ററുകളില്‍ പ്രദേശവാസികള്‍ നല്കിയ വെള്ളമുണ്ട്, പെട്രോളല്ല. എന്നും ഇവര്‍ പറയുന്നു.
Another fake news busted: eyewitnesses claim that no question of police burning buses. It was done by ‘outsiders’ and the canisters being shown in a video has water given by local residents and not petrol. #groundzeroJamia
— Rajdeep Sardesai (@sardesairajdeep) December 16, 2019
Discussion about this post